ഒമാനിലെ തേയില, കാപ്പി ഇറക്കുമതി റെക്കോഡിൽ

മസ്‌കത്ത് : ഒമാനിലെ തേയിലയുടെയും കാപ്പിയുടെയും വിദേശ വ്യാപാരത്തിൽ ശ്രദ്ധേയ വളർച്ച രേഖപ്പെടുത്തിയതായി റിപ്പോർട്ട്. 2021നും 2025നും ഇടയിൽ ആകെ ഇറക്കുമതി മൂല്യം 4.9 കോടി റിയാൽ കവിഞ്ഞു. പ്രത്യേകിച്ചും, തേയില ഇറക്കുമതിയുടെ മൂല്യം 2021-ൽ 1.39 കോടി റിയാലിൽനിന്ന് 2025-ൽ 2.82 കോടി റിയാലായി ഉയർന്നു.
ഇറക്കുമതി ചെയ്‌ത- തേയിലയുടെ അളവ് 93 ലക്ഷം കിലോയിൽനിന്ന് 2.62 കോടി കിലോയായി. 182.1 ശതമാനമാണ് വർധന. നാഷണൽ സ്റ്റാറ്റിസ്റ്റിക-്‌സ് ആൻഡ് ഇൻഫർമേഷൻ സെന്റർ പുറത്തിറക്കിയ ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
കാപ്പി ഇറക്കുമതിയിലും ഗണ്യമായ വളർച്ചയുണ്ടായി. ഇറക്കുമതിയുടെ സാമ്പത്തിക മൂല്യം 2021-ൽ 86 ലക്ഷം റിയാൽ ആയിരുന്നു. 2025-ൽ ഇത് 2.1 കോടി റിയാലായി ഉയർന്നു. ഇറക്കുമതി ചെയ-്‌ത കാപ്പിയുടെ അളവ് 62 ലക്ഷം കിലോയിൽനിന്ന് 77 ലക്ഷം കിലോയായി വർധിച്ചു. 2025-ലെ വിതരണ ഉറവിടങ്ങളുടെ കാര്യത്തിൽ, ഒമാനിലേക്ക് തേയില വിതരണം ചെയ്യുന്ന രാജ്യങ്ങളിൽ കെനിയയാണ് മുന്നിൽ. 2.02 കോടി റിയാലാണ് ഇറക്കുമതി മൂല്യം. യുഎഇ 47 ലക്ഷം റിയാൽ മൂല്യമുള്ള ഇറക്കുമതിയും ഇന്ത്യ 11 ലക്ഷം റിയാൽ മൂല്യമുള്ള ഇറക്കുമതിയും നടത്തി.










0 comments