Deshabhimani

പണപ്പെരുപ്പ നിരക്ക് താഴേക്ക്; ഭക്ഷ്യോത്പന്നങ്ങളുടെ വില കുറയുന്നു

inflation chart
വെബ് ഡെസ്ക്

Published on Mar 13, 2025, 12:45 PM | 2 min read

മുംബൈ: രാജ്യത്ത് ചില്ലറവില്പന വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് നാലു ശതമാനത്തിനുതാഴെയായി. ഏഴ് മാസത്തിന് ശേഷം വിലക്കയറ്റ നിരക്കിൽ ഉണ്ടായ ശ്രദ്ധേമായ കുവാണ്. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് (എന്‍എസ്ഒ) കണക്കുകൾ പ്രകാരം ഫെബ്രുവരിയില്‍ 3.61 ശതമാനമായാണ് കുറവ് രേഖപ്പെടുത്തിയത്. കഴിഞ്ഞവർഷം ജൂലൈയിൽ 3.6 ശതമാനം വരെ കുറവ് രേഖപ്പെടുത്തിയിരുന്നതാണ്. അതിന് ശേഷം രേഖപ്പെടുത്തിയ ഏറ്റവും താഴ്ന്ന നിരക്കാണ്.


ഭക്ഷ്യോത്പന്നങ്ങളുടെ വിലയിലാണ് ഇത് പ്രധാനമായും പ്രതിഫലിക്കുക. പച്ചക്കറി, മുട്ട, മാംസം, മത്സ്യം, പരിപ്പ്, പാലുത്പന്നങ്ങള്‍ എന്നിവയുടെ വിലയില്‍ ഇതോടെ കുറവ് രേഖപ്പെടുത്തിയിട്ടുള്ളതായി എൻ സി ഓയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.


പുതിയ കണക്കുപ്രകാരം ഈ വർഷം ജനുവരിയില്‍ 4.26 ശതമാനമാണ് ഉപഭോക്തൃ പണപ്പെരുപ്പം. ഇതിനെക്കാള്‍ 0.65 ശതമാനത്തിന്റെ കുറവാണ് ഫെബ്രുവരിയില്‍ ഉണ്ടായിരിക്കുന്നത്.

market


ഗ്രാമീണമേഖലയില്‍ ജനുവരിയിലെ 4.59 ശതമാനത്തില്‍നിന്ന് 3.79 ശതമാനമായും നഗരമേഖലയില്‍ ജനുവരിയിലെ 3.87 ശതമാനത്തില്‍നിന്ന് 3.32 ശതമാനമായും പണപ്പെരുപ്പം കുറഞ്ഞു.


ഗ്രാമങ്ങളില്‍ ഭക്ഷ്യ പണപ്പെരുപ്പം 4.06 ശതമാനമാണ്. നഗരങ്ങളിലിത് 3.2 ശതമാനവും. എന്നാൽ ആർ ബി ഐ കണക്കാക്കിയത് നാല് ശതമാനം വരെയായിരുന്നു. ഉപഭോക്തൃ പണപ്പെരുപ്പം നാലുശതമാനത്തില്‍ പിടച്ചുനിർത്താനാണ് ലക്ഷ്യമിട്ടിരുന്നത്.


കേരളത്തിന് താങ്ങായി നാളികേരം കുതിക്കുന്നു


വെളിച്ചെണ്ണ (54.48 ശതമാനം), തേങ്ങ (41.61 ശതമാനം), സ്വര്‍ണം (35.56 ശതമാനം), വെള്ളി (30.89 ശതമാനം), ഉള്ളി (30.42 ശതമാനം) എന്നിവയാണ് വിലക്കയറ്റത്തോതില്‍ മുന്നിലുള്ള ഉത്പന്നങ്ങള്‍. കേരളത്തിൽ പണപ്പെരുപ്പ തോത് താരതമ്യേന ഉയർന്നു നിൽക്കുമ്പോഴും നാളികേരം പോലുള്ള ഉല്പനങ്ങളുടെ വില വർധന ആശ്വാസമായി തുടരുന്നു.


വിലക്കയറ്റ തോത് കുറഞ്ഞവയുടെ പട്ടികയിലാണ് ഇഞ്ചി (35.81 ശതമാനം), ജീരകം (28.77 ശതമാനം), തക്കാളി -28.77 ശതമാനം), കോളിഫ്‌ളവര്‍ (21.56 ശതമാനം), വെളുത്തുള്ളി (20.32 ശതമാനം) എന്നിവ.

g

കേരളം 7.31 ശതമാനം, ഛത്തീസ്ഗഢ് 4.89 ശതമാനം, കര്‍ണാടക 4.49 ശതമാനം, ബിഹാര്‍ 4.47 ശതമാനം, ജമ്മു-കശ്മീര്‍ 4.28 ശതമാനം തെലങ്കാന 1.31 ശതമാനം എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളിലെ പണപ്പെരുപ്പ തോത്.


ദക്ഷിണേഷ്യയിൽ പൊതവെ പണപ്പെരുപ്പ തോത് കുറയുമെന്ന് ജനുവരിയിൽ തന്നെ സാമ്പത്തിക വിശലനങ്ങൾ ഉണ്ടായിരുന്നു. ട്രേഡ് വാറിന്റെ പേരിലുള്ള അനിശ്ചിതത്വങ്ങൾ കൂടി പരിഗണിച്ചായിരുന്നു ഈ വിലയിരുത്തൽ. 222 അടിസ്ഥാന ഘടകങ്ങളിൽ കുറവ് രേഖപ്പെടുത്തിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home