ആഗോള സംഘർഷങ്ങളിൽ വിറച്ച് ഇന്ത്യൻ വിപണി; സെൻസെക്സും നിഫ്റ്റിയും ഇടിഞ്ഞു

പ്രതീകാത്മക എഐ ചിത്രം
മുംബൈ : ഹോർമുസ് കടലിടുക്കിൽ പുതിയ സംഘർഷങ്ങൾ ഉടലെടുത്തതും യുഎസും ഇറാനും തമ്മിലുള്ള വെടിനിർത്തൽ കരാർ പ്രതിസന്ധിയിലായതും കാരണം ചൊവ്വാഴ്ച ഓഹരി വിപണിയിൽ വൻ വില്പന സമ്മർദം അനുഭവപ്പെട്ടു. ഇതിനെത്തുടർന്ന് ഇന്ത്യൻ സൂചികകളായ സെൻസെക്സും നിഫ്റ്റിയും ഇടിഞ്ഞു. എണ്ണവില വർധിച്ച സാഹചര്യത്തിൽ രൂപയുടെ മൂല്യം റെക്കോർഡ് താഴ്ചയിലേക്ക് പോയതും നിക്ഷേപകരെ ആശങ്കയിലാക്കി.
ഏറ്റക്കുറച്ചിലുകൾക്കൊടുവിൽ ബിഎസ്ഇ സെൻസെക്സ് 251.61 പോയിന്റ് അഥവാ 0.33 ശതമാനം ഇടിഞ്ഞ് 77,017.79 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു. ഒരു ഘട്ടത്തിൽ സെൻസെക്സ് 754.37 പോയിന്റ് വരെ ഇടിഞ്ഞ് 76,515.03 എന്ന നിലവാരത്തിൽ എത്തിയിരുന്നു. നിഫ്റ്റി 86.50 പോയിന്റ് അഥവാ 0.36 ശതമാനം താഴ്ന്ന് 24,032.80 എന്ന നിലവാരത്തിലാണ് ക്ലോസ് ചെയ്തത്.
ഐസിഐസിഐ ബാങ്ക്, എറ്റേണൽ, ടെക് മഹീന്ദ്ര, ആക്സിസ് ബാങ്ക്, ഭാരതി എയർടെൽ, ലാർസൻ ആൻഡ് ടൂബ്രോ എന്നീ ഓഹരികൾ ഇന്ന് വിപണിയിൽ ഇടിവ് രേഖപ്പെടുത്തി. ബാങ്കിംഗ്, ഓയിൽ ആൻഡ് ഗ്യാസ്, റിയൽറ്റി ഓഹരികളാണ് സൂചികകളെ പ്രധാനമായും താഴേക്ക് നയിച്ചത്.
മഹീന്ദ്ര ആൻഡ് മഹീന്ദ്ര, അൾട്രാടെക് സിമന്റ്, ബജാജ് ഫിൻസെർവ്, ബജാജ് ഫിനാൻസ് എന്നിവയാണ് ഇന്ന് വിപണിയിൽ നേട്ടമുണ്ടാക്കിയ പ്രമുഖ ഓഹരികൾ.










0 comments