ഒറ്റയടിക്ക് കുതിച്ചുയർന്ന് സ്വർണവില; ഇന്നത്തെ നിരക്ക്

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: കേരളത്തിൽ കഴിഞ്ഞ കുറച്ചുനാളുകളായി സ്വർണവിലയിൽ പ്രവചനാതീതമായ മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. നേരിയ ഇടിവുകൾക്ക് ശേഷം ഇന്ന് വീണ്ടും സ്വർണവിലയിൽ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 960 രൂപ വർധിച്ച് നിലവിൽ വില 1,16,120 രൂപയായി ഉയർന്നു.
മെയ് മാസം തുടക്കം മുതൽക്കേ വിലയിൽ വലിയ വർധനയാണ് രേഖപ്പെടുത്തിയത്. മെയ് 5-നായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. അന്ന് പവന് 1,09,400 രൂപയായിരുന്നു വില. എന്നാൽ, തൊട്ടുപിന്നാലെ മെയ് 13-ഓടെ വില കുതിച്ചുയരുകയും പവന് 1,23,120 രൂപ എന്ന ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ എത്തുകയും ചെയ്തു.
പശ്ചിമേഷ്യൻ യുദ്ധം ഉൾപ്പെടെയുള്ള പ്രതിസന്ധികൾ സങ്കീർണ്ണമായി തുടരുന്നതാണ് സ്വർണവിലയിലെ ഈ വൻ ചാഞ്ചാട്ടത്തിന് പ്രധാന കാരണം. രാജ്യാന്തര വിപണിയിലെ ഈ അസ്ഥിരത വരും ദിവസങ്ങളിലും ഇന്ത്യൻ വിപണിയിൽ പ്രതിഫലിക്കുമെന്നും സ്വർണവിലയിൽ നിരന്തരമായ മാറ്റങ്ങൾ തുടരാൻ സാധ്യതയുണ്ടെന്നും സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.
ഇന്ത്യയിൽ ആഭ്യന്തരമായി വളരെ കുറഞ്ഞ അളവിൽ മാത്രമാണ് സ്വർണം ഉത്പാദിപ്പിക്കുന്നത്. ആവശ്യകതയുടെ ഭൂരിഭാഗവും വിദേശ രാജ്യങ്ങളിൽ നിന്ന് വൻതോതിൽ ഇറക്കുമതി ചെയ്യുകയാണ് പതിവ്. ഭൂരിഭാഗം ഉപയോക്താക്കളും ഇപ്പോഴും സ്വർണത്തെ ഏറ്റവും സുരക്ഷിതമായ ഒരു നിക്ഷേപമായാണ് കാണുന്നത്.











0 comments