സ്‌റ്റീൽ സ്ട്രക്ചർ നിർമാണത്തിന് റെയിൽവേ അനുമതി നൽകണം

മാവേലിക്കര
കുറത്തികാട് കുടിവെള്ള പദ്ധതി പൂർത്തീകരണത്തിന് റെയിൽവേ ലൈനിന് കുറുകെ സ്‌റ്റീൽ സ്ട്രക്ചർ നിർമിക്കാൻ റെയിൽവേ ഉടൻ അനുമതി നൽകണമെന്ന് സിപിഐ എം മാവേലിക്കര ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. ടെന്‍ഡര്‍ നടപടി പൂര്‍ത്തീകരിച്ച്, നിർമാണത്തിനുള്ള സാമഗ്രികൾ തയ്യാറായിട്ടും കേന്ദ്രസർക്കാർ അനാസ്ഥ തുടരുകയാണ്. മാവേലിക്കര മണ്ഡലത്തിലെ തെക്കേക്കര, വള്ളികുന്നം പഞ്ചായത്തുകള്‍ക്കും കായംകുളം മണ്ഡലത്തിലെ കൃഷ്‌ണപുരം, ഭരണിക്കാവ് പഞ്ചായത്തുകള്‍ക്കും ചെങ്ങന്നൂര്‍ മണ്ഡലത്തിലെ മാന്നാര്‍, കുരട്ടിക്കാട് വില്ലേജുകള്‍ക്കുമാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്. തഴക്കര പുഞ്ചയിൽ മാക്രിമട ടൂറിസം പദ്ധതി നടപ്പാക്കുക, ളാഹയിൽ ജങ്ഷന് പടിഞ്ഞാറ് റെയിൽവേ ക്രോസിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുക, ചെട്ടികുളങ്ങര ദേവീക്ഷേത്രവുമായി ബന്ധപ്പെട്ട മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുക, മാവേലിക്കര പട്ടികജാതി വികസന ഐടിഐയിൽ കൂടുതൽ ട്രേഡ് കോഴ്സുകൾ അനുവദിക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.
വെള്ളി രാവിലെ ജില്ലാ സെക്രട്ടറി ആർ നാസർ, ഏരിയ സെക്രട്ടറി ജി അജയകുമാർ എന്നിവർ പൊതുചർച്ചയ്‌ക്ക് മറുപടി പറഞ്ഞു. എ എം ഹാഷിർ പ്രമേയവും എസ് അനിരുദ്ധൻ ക്രഡൻഷ്യൽ റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ ജി ഹരിശങ്കർ, എ മഹേന്ദ്രൻ, കെ രാഘവൻ, ജി രാജമ്മ, കെ എച്ച് ബാബുജാൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ മധുസൂദനൻ, മുരളി തഴക്കര, കോശി അലക്‌സ്, ലീല അഭിലാഷ് എന്നിവർ പങ്കെടുത്തു. പുതിയ ഏരിയ കമ്മിറ്റിയെയും സെക്രട്ടറിയെയും ജില്ലാ സമ്മേളന പ്രതിനിധികളായി 27 പേരെയും തെരഞ്ഞെടുത്തു. ജി അജിത്ത് നന്ദി പറഞ്ഞു.

Related News

0 comments