ad
Deshabhimani

ഞങ്ങളുടെ നിലവിളി 
അവരാരും കേട്ടില്ല

മുതലപ്പൊഴി അഴിമുഖത്തെ ശക്തമായ തിര കാരണം കടലിലേക്ക്  ഇറങ്ങാനാകാതെ കോസ്‌റ്റൽ പൊലീസിന്റെ ജലറാണി ബോട്ട്

മുതലപ്പൊഴി അഴിമുഖത്തെ ശക്തമായ തിര കാരണം കടലിലേക്ക് ഇറങ്ങാനാകാതെ കോസ്‌റ്റൽ പൊലീസിന്റെ ജലറാണി ബോട്ട്

വെബ് ഡെസ്ക്

Published on Aug 03, 2026, 12:00 AM | 1 min read

ചിറയിൻകീഴ്

കടലില്‍ അകപ്പെട്ടവരെ രക്ഷിക്കുന്നതില്‍ അധികൃതർ വലിയ വീഴ്ചയാണ് വരുത്തിയതെന്ന് മറിഞ്ഞ വള്ളത്തിന്റെ ഉടമ ജോസ്. അപകടം നടന്ന് ഏറെ നേരം വെള്ളത്തിൽ കിടന്ന ഇരുവരെയും രക്ഷിക്കാൻ ഞങ്ങൾക്കായില്ല. ശക്തമായ തിരയും വെളിച്ചക്കുറവും കാരണം നിസ്സഹായരായ ഞങ്ങൾ നിലവിളിച്ചു. സമീപത്തുണ്ടായിരുന്ന വള്ളങ്ങള്‍ക്കും അപകടം നടന്ന സ്ഥലത്തേക്ക്‌ പെട്ടെന്ന് എത്താന്‍ സാധിച്ചില്ല. ഒരു മണിക്കൂറിനു ശേഷം സ്ഥലത്തെത്തിയ കോസ്‌റ്റൽ പൊലീസ് തിരച്ചിലിനാവശ്യമായ സൗകര്യങ്ങൾ ലഭ്യമല്ലെന്നും മഴയും തിരയടിയും തിരച്ചിലിന് തടസ്സമാണെന്നും പറഞ്ഞൊഴിഞ്ഞു. സർക്കാർ സംവിധാനങ്ങൾ ശക്തമായിരുന്നെങ്കിൽ രണ്ട് കുടുംബത്തിന്‌ തീരാദുഃഖത്തിനും ദുരിതത്തിനും ഇടയാകില്ലെന്നും ജോസ് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home