പ്രിയങ്കയുടെ റോഡ് ഷോയിൽ ലീഗിന്റെ കൊടി പുറത്തുതന്നെ

പ്രിയങ്ക ഗാന്ധിയുടെ നിലമ്പൂരിലെ പരിപാടിയിൽ പച്ചക്കൊടി മടക്കിപ്പിടിച്ച് നിൽക്കുന്ന മുസ്ലിംലീഗ് പ്രവർത്തകൻ

സ്വന്തം ലേഖകൻ
Published on Jun 17, 2025, 12:11 AM | 1 min read
നിലമ്പൂർ
എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി എംപിയുടെ പൊതുപരിപാടിയിൽ മുസ്ലിംലീഗിന്റെ കൊടി പുറത്ത്. യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി നിലമ്പൂരിൽ നടത്തിയ റോഡ് ഷോയിലും പൊതുയോഗത്തിലുമാണ് ലീഗിന്റെ കൊടി വിലക്കിയത്.
കോൺഗ്രസിന്റെയും നാഷണൽ ജനതാദളിന്റെയും കൊടി മാത്രമാണ് പ്രവർത്തകർ വീശിയത്. പാർലമെന്റ് തെരഞ്ഞെടുപ്പിൽ വയനാട്ടിൽ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മത്സരിക്കുമ്പോഴും ലീഗിന്റെ കൊടി വിലക്കിയിരുന്നു. ഞായറാഴ്ച മൂത്തേടത്തും നിലമ്പൂരിലും ആയിരുന്നു പ്രിയങ്കയുടെ പ്രചാരണം. മൂത്തേടത്ത് തുടക്കത്തിൽ ചില ലീഗ് പ്രവർത്തകർ പച്ചക്കൊടി വിശീ. ചന്തക്കുന്നിൽ റോഡ് ഷോ തുടങ്ങുമ്പോഴേയ്‌ക്ക് വിലക്കുവന്നു. ലീഗ് പ്രവർത്തകർ കൊടി മടക്കിപ്പിടിക്കേണ്ട ഗതികേടിലായി.
നിലമ്പൂർ മുക്കട്ടയിൽനിന്നാരംഭിച്ച റോഡ് ഷോ ചന്തക്കുന്ന് ബസ്‌സ്റ്റാൻഡിൽ എത്തിയായിരുന്നു. പൊതുയോഗം.









0 comments