ad
Deshabhimani

റെയിൽവേ സ്‌റ്റേഷന്‌ മുന്നിൽ ഉയരപ്പാത വേണം

ജനവികാരം പ്രതിഫലിപ്പിച്ച്‌ സത്യഗ്രഹം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 18, 2026, 02:04 AM | 1 min read

ചേർത്തല

ചേർത്തല റെയിൽവേ സ്‌റ്റേഷന്‌ മുന്നിൽ ഉയരപ്പാതയും പൊലീസ്‌ സ്‌റ്റേഷന്‌ സമീപം റാംപും ആവശ്യപ്പെട്ട് ജനകീയ സമരസമിതിയുടെ അനിശ്ചിതകാല സത്യഗ്രഹം 17- ദിവസം പിന്നിട്ടു. ദേശീയപാതയോരത്ത്‌ റെയിൽവേ സ്‌റ്റേഷന്‌ സമീപം തിങ്കളാഴ്‌ചത്തെ സമരം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എ എസ്‌ സാബു ഉദ്ഘാടനംചെയ്‌തു. നഗരസഭ ക‍ൗൺസിലർ ബി ഭാസി, കെ വി ജോർജ്, ജി രഞ്‌ജിത്ത് എന്നിവർ സംസാരിച്ചു. ​ എറണാകുളത്തിനും ആലപ്പുഴയ്‌ക്കും ഇടയിലെ നഗരമായ ചേർത്തലയുടെ വികസനത്തിന്‌ തടസമാകുംവിധവും റെയിൽവേ സ്‌റ്റേഷനിലേക്ക്‌ പ്രവേശനവും പുറത്തിറങ്ങലും ബുദ്ധിമുട്ടിലാക്കുന്ന രീതിയിലും ദേശീയപാത വികസിപ്പിക്കുന്നതിന്‌ എതിരെയാണ്‌ സമരം. നഗരസഭ മുൻകൈയിൽ രൂപീകരിച്ച ജനകീയ സമിതി നേതൃത്വത്തിലെ സമരത്തിന്‌ സാർവത്രിക പിന്തുണയാണ്‌ ലഭിക്കുന്നത്‌. ​വയോജനങ്ങൾ 21ന്‌ അണിചേരും ​കേരള സീനിയർ സിറ്റിസൺസ്‌ ഫ്രണ്ട്‌സ്‌ വെൽഫെയർ അസോസിയേഷൻ പ്രവർത്തകർ ജനകീയ സത്യഗ്രഹത്തിൽ 21ന്‌ പങ്കെടുക്കും. ചേർത്തല മേഖല കമ്മിറ്റിയുടേതാണ്‌ തീരുമാനം. എസ്‌ പുരുഷോത്തമൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ജി മോനി, സംസ്ഥാന കമ്മിറ്റിയംഗം ബി ശ്രീലത എന്നിവരുടെ നേതൃത്വത്തിലാകും 
സത്യഗ്രഹം. ​



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home