മുഖ്യമന്ത്രിക്ക് നിവേദനം നൽകി
കൈത്തറി മേഖലയുടെ പ്രതിസന്ധി പരിഹരിക്കണം

ജില്ലാ കൈത്തറി അസോസിയേഷൻ ഭാരവാഹികൾ നിവേദനം നൽകിയശേഷം മുഖ്യമന്ത്രി വി ഡി സതീശനുമായി സംസാരിക്കുന്നു
പറവൂർ
ജില്ലയിലെ കൈത്തറിമേഖല നേരിടുന്ന അതിരൂക്ഷമായ പ്രതിസന്ധിക്ക് അടിയന്തര പരിഹാരം ഉണ്ടാക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കൈത്തറി അസോസിയേഷൻ ഭാരവാഹികൾ മുഖ്യമന്ത്രി വി ഡി സതീശന് നിവേദനം നൽകി.
ഒരു കോടിയിലേറെ രൂപയാണ് റിബേറ്റ് കുടിശ്ശികയായി സംഘങ്ങൾക്ക് ലഭിക്കാനുള്ളത്. ഇത് കൃത്യമായി ലഭിക്കുന്നില്ലെന്നും സ്കൂൾ യൂണിഫോം കൂലി ഏഴുമാസത്തെ കുടിശ്ശികയായ 25 ലക്ഷം രൂപ ഉടൻ അനുവദിക്കണമെന്നും നിവേദനത്തിലുണ്ട്. തൊഴിലാളികൾക്ക് കാലാകാലങ്ങളിൽ ലഭിക്കേണ്ട പ്രൊഡക്ഷൻ ഇൻസന്റീവ് കുടിശ്ശിക ഒരുകോടി രൂപയിൽ അധികമുണ്ട്. മാത്രമല്ല ഹാന്റെക്സിൽനിന്ന് 50 ലക്ഷം രൂപയും കുടിശ്ശികയായി സംഘങ്ങൾക്ക് ലഭിക്കാനുണ്ടെന്നും നിവേദനത്തിൽ ഉന്നയിച്ചു.
നേതാക്കളായ എ എസ് അനിൽകുമാർ, ടി എസ് ബേബി, എം കെ വേണു എന്നിവരാണ് നിവേദകസംഘത്തിലുണ്ടായിരുന്നത്. നിവേദനത്തിലൂടെ ഉന്നയിച്ച കാര്യങ്ങൾക്ക് അടിയന്തരപരിഗണന നൽകാമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയതായി നേതാക്കൾ പറഞ്ഞു.










0 comments