വായ്പാ തട്ടിപ്പ്; പ്രതിക്ക് 6 വർഷം തടവും 6 ലക്ഷം പിഴയും

പാലക്കാട്
സംസ്ഥാന ഭവന നിർമാണ ബോർഡിൽനിന്ന് ആൾമാറാട്ടം നടത്തി വായ്പാ തട്ടിപ്പ് നടത്തിയ പ്രതിക്ക് ആറ് വർഷം തടവും ആറ് ലക്ഷം രൂപ പിഴയും ശിക്ഷ. പാലക്കാട് എടത്തറ അഞ്ചാംമൈൽ കുറ്റിപ്പാല വീട്ടിൽ കെ ഐ അസീസി (50) നെയാണ് പാലക്കാട് ചീഫ് ജുഡീഷ്യൽ കോടതി ശിക്ഷിച്ചത്. 1996ലാണ് കേസിനാസ്പദമായ സംഭവം. പ്രതി സുഹൃത്തുക്കളുടെ സഹായത്തോടെ വ്യാജ രേഖകൾ ചമച്ചും ആൾമാറാട്ടം നടത്തിയും ബോർഡ് അധികൃതരെ തെറ്റിദ്ധരിപ്പിച്ച് മൂന്ന് ലക്ഷം രൂപ വായ്പയെടുത്ത് തട്ടിപ്പ് നടത്തുകയായിരുന്നു. തെളിവുകളുടെ അഭാവത്താൽ ഇയാളുടെ സുഹൃത്തുക്കളെ കോടതി വെറുതെ വിട്ടു. പ്രോസിക്യൂഷന് വേണ്ടി ഡിഡിപി കെ ഷീബ ഹാജരായി. എസ്സിപിഒമാരായ കെ പി പ്രീജമോൾ, അനീഷ് എന്നിവർ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.










0 comments