print edition ഗാസയെ ദുരിതത്തിലാഴ്‌ത്തി അതിശൈത്യം

ഗാസാ സിറ്റി
വംശഹത്യയോടും ഇസ്രയേലിന്റെ തുടർച്ചയായ ആക്രമണങ്ങളോടും പൊരുതുന്ന ഗാസയെ അതീവദുരിതത്തിലാഴ്‍ത്തി അതിശൈത്യവും. ഡിസംബറിൽ മാത്രം അതിശൈത്യം ബാധിച്ച് കുട്ടികളടക്കം 17 പേരാണ് മരിച്ചത്.
ശൈത്യത്തോടൊപ്പം മഴയും വെള്ളപ്പൊക്കവും ഉണ്ടായതോടെ സമാനതകളില്ലാത്ത വെല്ലുവിളി നേരിടുകയാണ്. പട്ടിണിയും പകർച്ചവ്യാധിയും സ്ഥിതി രൂക്ഷമാക്കി. താൽകാലികമായി നിർമിച്ച തുണി ടെന്റുകളിലും കെട്ടിടാവശിഷ്‌ടങ്ങൾക്കിടയിലുമാണ് ആളുകള്‍ കഴിയുന്നത്.










0 comments