'ട്രംപ് സ്ട്രെയിറ്റ്'; ഹോർമുസിന് സ്വന്തം പേര് നൽകുമെന്ന് ട്രംപ്

Image Credit : free press journal
വാഷിങ്ടൺ: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നതിനിടെ പുതിയ നിര്‍ദേശവുമായി യുഎസ് പ്രഡിഡന്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്കിന്റെ പേര് തൻ്റെ പേരിൽ 'ട്രംപ് സ്ട്രെയിറ്റ്' എന്ന് മാറ്റാൻ ട്രംപ് നിർദേശിച്ചു. ഈ പ്രദേശം പൂർണമായും അമേരിക്കയുടെ നിയന്ത്രണത്തിലാണെന്ന് അവകാശപ്പെട്ടാണ് ട്രംപ് പുതിയ നിർദേശം മുന്നോട്ടുവെച്ചത്.
"ഇപ്പോൾ ഇത് അമേരിക്കയുടെ നിയന്ത്രണത്തിലായ സ്ഥിതിക്ക്, ഹോർമുസ് സ്ട്രെയിറ്റ് എന്ന പേര് 'ട്രംപ് സ്ട്രെയിറ്റ്' എന്ന് മാറ്റണ്ടേ? അമേരിക്കയെപ്പോലെ തന്നെ ഇതും എപ്പോഴത്തേക്കാളും ചൂടുപിടിച്ചതായിരിക്കും!"- ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചു.
കഴിഞ്ഞദിവസം ദക്ഷിണ ഇറാനിലെ സിരിക് നഗരത്തിൽ ഒരു വിവാഹച്ചടങ്ങിനിടെ യുഎസ് നടത്തിയ ആക്രമണത്തിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ 4 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിന് മറുപടിയായി ബഹ്‌റൈൻ, ജോർദാൻ, ഇറാഖ് എന്നിവിടങ്ങളിലെ യു.എസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചിരുന്നു.
ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിച്ചതായി യു.എസ് അവകാശപ്പെടുന്നുണ്ടെങ്കിലും വ്യാപാരക്കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ തുടരുകയാണ്. ഫെബ്രുവരി 28ൃന് ആരംഭിച്ച ഈ യുദ്ധം 6 ആഴ്ച കൊണ്ട് അവസാനിക്കുമെന്നാണ് ട്രംപ് ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ സംഘർഷം ഇപ്പോൾ ഏഴാം മാസത്തിലേക്ക് കടന്നിരിക്കുകയാണ്.
മുൻപ് കാനഡയുമായുള്ള വ്യാപാര തർക്കങ്ങൾക്കിടെ അതിർത്തിയിലെ ഒന്റാറിയോ തടാകത്തിന്റെ പേര് 'ലേക്ക് അമേരിക്ക' എന്ന് ഏകപക്ഷീയമായി പ്രഖ്യാപിച്ചിരുന്നു.










0 comments