മധ്യസ്ഥതയുടെ പേരിൽ സാമുവൽ ജെറോം പണം പിരിച്ചെന്ന് തലാലിൻറെ സഹോദരൻ; "അയാൾ രക്തം വ്യാപാരം ചെയ്യുന്നു"

samuel jerome talal brother

അബ്ദുൽ ഫത്താഹ് മഹ്ദി, സാമുവൽ ജെറോം

വെബ് ഡെസ്ക്

Published on Jul 21, 2025, 03:11 PM | 2 min read

സനാ: നിമിഷപ്രിയ കേസിൽ സാമുവൽ ജെറോമിനെതിരെ ​ഗുരുതര ആരോപണങ്ങളുമായി കൊല്ലപ്പെട്ട കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദി. നിമിഷപ്രിയയുടെ മോചന വിഷയത്തിൽ സാമുവൽ ജെറോം തങ്ങളുമായി ബന്ധപ്പെട്ടിട്ടില്ലെന്നും മധ്യസ്ഥത എന്ന പേരിൽ പണം കവർന്നെന്നും മഹ്ദി ഫേസ്ബുക്ക് പോസ്റ്റിൽ വെളിപ്പെടുത്തി. 'സേവ് നിമിഷ പ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ' സാമുവൽ ജെറോമിന് എതിരെ ഉന്നയിക്കുന്ന സാമ്പത്തിക തട്ടിപ്പ് ഉൾപ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങളെ ശരിവെക്കുന്നത് കൂടിയാണ് മഹ്ദിയുടെ പ്രതികരണം.


നിമിഷപ്രിയയുടെ വധശിക്ഷക്ക് പ്രസിഡൻറ് അംഗീകാരം നൽകിയതിന് പിന്നാലെ താൻ സാമുവൽ ജെറോമിനെ സനായിൽ വെച്ച് കണ്ടുമുട്ടിയെന്നും അന്ന് സന്തോഷത്തോടെ ഒരായിരം അഭിനന്ദനങ്ങൾ എന്ന് അദ്ദേഹം പറഞ്ഞതായും ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കുന്നു. പിന്നീട് മണിക്കൂറുകൾക്ക് ശേഷം മാധ്യമങ്ങൾ പരിശോധിച്ചപ്പോഴാണ് മോചനത്തിനുള്ള പണമായി 20,000 ഡോളർ ശേഖരിക്കാൻ സാവുമൽ ജെറോം അഭ്യർത്ഥിച്ച വിവരം അറിഞ്ഞത്. വർഷങ്ങളായി ഇയാൾ തങ്ങളുടെ ചിന്തിയ രക്തം മധ്യസ്ഥത എന്ന പേരിൽ വ്യാപാരം നടത്തുകയാണെന്നും അബ്ദുൽ ഫത്താഹ് മഹ്ദി പറഞ്ഞു. താന്‍ പറയുന്ന കാര്യങ്ങൾ തെറ്റാണെങ്കിൽ അത് തെളിയിക്കാൻ വെല്ലുവിളിക്കുന്നതായും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. അറബിയിലും മലയാളത്തിലും ഇം​ഗ്ലീഷിലുമായാണ് മഹ്ദിയുടെ ഫേസ്ബുക്ക് പോസ്റ്റ്.


അബ്ദുൽ ഫത്താഹ് മഹ്ദി മലയാളത്തിൽ തർജമ ചെയ്ത പോസ്റ്റ് ചുവടെ


അത് അഭിഭാഷകൻ അല്ല എന്ന് അവകാശപ്പെടുന്നത് പോലെ

സാമുവേൽ ജെറോം, Samuel Jerome

ഒരു മാധ്യമ പ്രവർത്തകനും കൊലയാളിയുടെ കുടുംബത്തിന്റെ പ്രതിനിധിയുമാണ്, BBC ചാനലിനോട് പറഞ്ഞതു പോലെ അഭിഭാഷകൻ അല്ല

വേദികളിൽ നടന്ന്, ദാനം ശേഖരിക്കുന്നു

"മധ്യേസ്ഥത" എന്ന പേരിൽ അനവധി പണം കവർന്നു, ഏറ്റവും പുതിയത് നാല്പത് ആയിരം ഡോളർ

അവനെ കാണാനായില്ല, കാണാനായില്ല, വിളിക്കാനായില്ല, എഴുത്തായ സന്ദേശവും ഇല്ല ഈ വിഷയത്തിൽ; മറിച്ചു തെളിയിക്കാൻ ഞാൻ അദ്ദേഹത്തെ വെല്ലുവിളിക്കുന്നു

പ്രസിഡന്റിന്റെ ശിക്ഷ നടപ്പിലാക്കലിന് അംഗീകാരം നൽകിയതിന് ശേഷം സന്ഹയിൽ അദ്ദേഹത്തെ കാണാൻ അവസരം ലഭിച്ചു; അവൻ സന്തോഷം നിറഞ്ഞ മുഖത്തോടുകൂടെ "അഭിനന്ദനങ്ങൾ!" എന്നു പറഞ്ഞു

പകുതി മണിക്കൂറുകൾക്കുള്ളിൽ കേരള സംസ്ഥാന മാധ്യമങ്ങൾ പരിശോധിക്കുമ്പോൾ

പുതിയ വാർത്തയായിരുന്നു: തലപ്പന്റെ കുടുംബത്തോടുള്ള മധ്യേസ്ഥതയുടെ നഷ്ടത്തിൽ പത്തിരണ്ട് ആയിരം ഡോളർ അവർക്ക് ആവശ്യപ്പെട്ടിരിക്കുന്നു

വർഷങ്ങളായി "മധ്യേസ്ഥത" എന്ന പേരിൽ നമ്മുടെ രക്തം വ്യാപാരം ചെയ്യുന്നു

ആ മധ്യേസ്ഥത ഞങ്ങൾ കേട്ടത് അദ്ദേഹത്തിന്റെ മാധ്യമ പ്രസ്താവനകളിൽ മാത്രം

നാം സത്യം അറിയുന്നു, അദ്ദേഹത്തിന് കള്ളവും വഞ്ചനയും നിർത്താതെ നാം അത് തെളിയിക്കും.





deshabhimani section

Related News

View More
0 comments
Sort by

Home