സിക്കിമിൽ തുരങ്ക നിർമ്മാണത്തിനിടെ മണ്ണിടിച്ചിൽ; ഏഴ് മരണം, 26 പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം

Photo Credit:NDTV
ഗാങ്ടോക്ക്: സിക്കിമിൽ തുരങ്ക നിർമ്മാണ സൈറ്റിലുണ്ടായ മണ്ണിടിച്ചിലിനെത്തുടർന്ന് വാതക ചോർച്ചയുണ്ടായ സംഭവത്തിൽ ഏഴ് പേരുടെ മൃതദേഹം കണ്ടെടുത്തു. ഏകദേശം 26 പേർ തുരങ്കത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായാണ് സംശയിക്കുന്നത്. ദേശീയ ദുരന്ത നിവാരണ സേനയുടെയും മറ്റ് സേനാ വിഭാഗങ്ങളുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.09 ഓടെ ദക്ഷിണ സിക്കിമിലെ സമർഡുങ് തുരങ്കത്തിലാണ് അപകടമുണ്ടായത്. പർഗേൽ എൻജിനീയറിങ് കമ്പനി തീസ്ത സ്റ്റേജ് വി ഐ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്ന തുരങ്കമാണിത്. തുരങ്കത്തിനുള്ളിലുണ്ടായ മണ്ണിടിച്ചിൽ വഴി തടസ്സപ്പെടുത്തു
കയും നിരവധി തൊഴിലാളികൾ കുടുങ്ങാൻ ഇടയാക്കുകയും ചെയ്തു.
ഇതിനിടയിൽ മീഥെയ്ൻ വാതകം ചോർന്നത് രക്ഷാപ്രവർത്തനം കൂടുതൽ സങ്കീർണ്ണമാക്കി. വാതക ചോർച്ച കാരണം സുരക്ഷാ മുൻകരുതലുകളില്ലാതെ ഉദ്യോഗസ്ഥർക്ക് ബാധിത പ്രദേശത്തേക്ക് പ്രവേശിക്കാൻ സാധിച്ചിട്ടില്ല.
നാഷണൽ ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്സ്, സ്റ്റേറ്റ് ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്സ് , സിക്കിം പോലീസ് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടക്കുന്നത്. തുരങ്കത്തിനുള്ളിൽ വലിയൊരു സ്ഫോടനം പോലുള്ള ശബ്ദം കേട്ടയുടൻ ചില തൊഴിലാളികൾ ഓടി രക്ഷപ്പെടുകയായിരുന്നു എന്ന് രക്ഷപെട്ട് പുറത്തുവന്നവർ വ്യക്തമാക്കി.
തുരങ്കത്തിനുള്ളിലെ മീഥെയ്ൻ വാതകത്തിന്റെ അളവ് വളരെ കൂടുതലായതിനാൽ തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്ന സ്ഥലത്തേക്ക് ഇതുവരെ രക്ഷാപ്രവർത്തകർക്ക് പൂർണ്ണമായി എത്തിച്ചേരാൻ കഴിഞ്ഞിട്ടില്ല.
പ്രാരംഭ ഘട്ടത്തിൽ 19 തൊഴിലാളികളാണ് കുടുങ്ങിയിരുന്നതെന്നാണ് വിവരം. പിന്നീട് രക്ഷാപ്രവർത്തനത്തിനായി അകത്തേക്ക് പോയ പട്ടേൽ എൻജിനീയറിംഗിലെ ജീവനക്കാരും യുടെ ജീവനക്കാരും ഉൾപ്പെടെ ഏകദേശം 27 പേരാണ് അകത്തുള്ളതെന്നാണ് സംശയിക്കുന്നത്. എൻഡിആർഎഫ് സംഘം യഥാർത്ഥ സ്ഥലത്ത് എത്തിയാൽ മാത്രമേ കൃത്യമായ വിവരങ്ങൾ ലഭ്യമാകൂ.
ആദ്യഘട്ടത്തിൽ രക്ഷാപ്രവർത്തനത്തിന് ശ്രമിച്ച ചില ഉദ്യോഗസ്ഥർക്ക് മീഥെയ്ൻ വാതകം ശ്വസിച്ച് അസ്വസ്ഥതകൾ അനുഭവപ്പെട്ടിരുന്നുവെങ്കിലും ഇവരെ സുരക്ഷിതമായി പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.










0 comments