ശ്രീലങ്കൻ അഭയാർഥികൾക്ക് ആശ്വാസം; ഇന്ത്യയിൽനിന്നുള്ള മടക്കയാത്ര നടപടികൾ ലഘൂകരിക്കും

ഇന്ത്യയിൽ നിന്ന് കൊളംബോയിലേക്ക് പോയ ഫെറിയിൽ നിന്ന് ഇറങ്ങാൻ തയ്യാറെടുക്കുന്ന ശ്രീലങ്കൻ അഭയാർത്ഥികൾ | Photo from UNHCR AMARASINGHE
കൊളംബോ : പതിറ്റാണ്ടുകളായി തമിഴ്നാട്ടിൽ കഴിയുന്ന ശ്രീലങ്കൻ അഭയാർഥികൾക്ക് നാട്ടിലേക്ക് മടങ്ങാൻ വഴിയൊരുങ്ങുന്നു. ഇന്ത്യയിൽ നിന്നുള്ള അഭയാർഥികളുടെ മടക്കയാത്രാ നടപടികൾ ലഘൂകരിക്കാനൊരുങ്ങി ശ്രീലങ്കൻ സർക്കാർ. ആഭ്യന്തരയുദ്ധകാലത്താണ് ശ്രീലങ്കൻ അഭയാർഥികൾ രേഖകളില്ലാതെ ഇന്ത്യയിലെത്തിയത്. മന്ത്രിസഭാ തീരുമാനത്തെ തുടർന്നാണ് ഈ നീക്കം.
സുരക്ഷാ അനുമതിക്ക് പൂർത്തിയാക്കയശേഷം രാജ്യം വിട്ടു പോയവരെ വീണ്ടും പ്രവേശിക്കാൻ അനുവദിക്കുമെന്നും പൊതുസുരക്ഷാ മന്ത്രി ആനന്ദ വിജേപാല പറഞ്ഞു. പ്രതിപക്ഷ ചോദ്യത്തിന് മറുപടിയായാണ് വിജേപാല ഇക്കാര്യം അറിയിച്ചത്. തിരിച്ചുവരാൻ ആഗ്രഹിക്കുന്നവർ ചെന്നൈയിലെ ശ്രീലങ്കൻ മിഷനുമായി ബന്ധപ്പെടണമെന്നും വിജേപാല കൂട്ടിച്ചേർത്തു. ഐക്യരാഷ്ട്രസഭയുടെ അഭയാർഥികൾക്കായുള്ള ഹൈക്കമ്മീഷണറുടെ മേൽനോട്ടത്തിൽ ഇന്ത്യയിൽ നിന്നുള്ള അഭയാർഥികളുടെ തിരിച്ചുവരവ് സുഗമമാക്കുന്നതിന് സർക്കാർ പ്രത്യേക കുടിയേറ്റ ക്രമീകരണങ്ങൾ കൊണ്ടുവന്നിട്ടുണ്ട്.
1983ൽ വംശീയ അക്രമം പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്നാണ് ശ്രീലങ്കൻ അഭയാർഥികൾ വൻതോതിൽ തമിഴ്‌നാട്ടിലേക്ക് എത്തിത്തുടങ്ങിയത്. തുടർന്ന് സർക്കാർ സേനയും തമിഴ് ഈഴം വിമോചന പുലികളും തമ്മിലുള്ള സായുധ സംഘർഷം ഏകദേശം മൂന്ന് പതിറ്റാണ്ട് നീണ്ടുനിന്നു. 2002നും 2022നും ഇടയിൽ ഏകദേശം 18,000 അഭയാർഥികൾ തിരിച്ചെത്തിയിട്ടുണ്ട്. എന്നിരുന്നാലും ഏകദേശം 90,000 പേർ ഇപ്പോഴും തമിഴ്‌നാട്ടിൽ തുടരുകയാണ്. അവരിൽ പലരും പതിറ്റാണ്ടുകളായി ഇന്ത്യയിൽ ജീവിക്കുന്നവരാണ്. ഉപജീവനമാർഗം, രേഖകൾ, ദീർഘകാല നിയമപരമായ പദവി എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ കുടുങ്ങിയാണ് പലർക്കും മടങ്ങിപ്പോവാൻ സാധിക്കാതിരുന്നത്.
പുതിയ നിയമങ്ങൾ പ്രകാരം, 2006 ഓഗസ്റ്റ് 1ന് മുമ്പ് പാസ്പോർട്ട് ഇല്ലാതെ രാജ്യം വിട്ട ശ്രീലങ്കൻ പൗരന്മാരെ കൊലപാതകം, രാജ്യദ്രോഹം അല്ലെങ്കിൽ മറ്റ് നിർദിഷ്ട കുറ്റകൃത്യങ്ങളിൽ കുറ്റക്കാരല്ലെന്ന് സ്റ്റേറ്റ് ഇന്റലിജൻസ് സർവീസ് പരിശോധിക്കും. സ്‌ക്രീനിങ്ങിൽ ക്ലിയർ ചെയ്യപ്പെടുന്നവർക്ക് താൽക്കാലിക പാസ്‌പോർട്ടുകൾ ഉപയോഗിച്ച് അംഗീകൃത വിമാനത്താവളം അല്ലെങ്കിൽ തുറമുഖം വഴി ശ്രീലങ്കയിലേക്ക് പ്രവേശിക്കാൻ അനുവാദമുണ്ടാകും, കൂടാതെ അനുമതിയില്ലാതെ രാജ്യം വിട്ടതിന് ഇമിഗ്രേഷൻ നിയമപ്രകാരം നിയമനടപടികൾ നേരിടേണ്ടിവരില്ല. നടപടികൾ ഇവയാണ്:…
പുതിയ ക്രമീകരണങ്ങൾ പ്രകാരം, 2006 ഓഗസ്റ്റ് 1 ന് മുമ്പ് രാജ്യം വിട്ട ശ്രീലങ്കൻ പൗരന്മാരിൽ പാസ്‌പോർട്ട് ഇല്ലാത്തവർ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടോ എന്ന് സംസ്ഥാന ഇന്റലിജൻസ് സർവീസ് പരിശോധിക്കും. ഈ സ്ക്രീനിംഗിൽ വിജയിക്കുന്നവർക്ക് താല്കാലിക പാസ്‌പോർട്ട് ഉപയോഗിച്ച് അംഗീകൃത വിമാനത്താവളം അല്ലെങ്കിൽ തുറമുഖം വഴി ശ്രീലങ്കയിലേക്ക് പ്രവേശിക്കാം. ഇവർക്ക് അനുമതിയില്ലാതെ രാജ്യം വിട്ടതിന് ഇമിഗ്രേഷൻ നിയമപ്രകാരം നിയമനടപടികൾ നേരിടേണ്ടിവരില്ല. ശ്രീലങ്കയിലേക്ക് തിരിച്ചുപോകാനുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കുകയാണ് പുതിയ നിയമത്തിലൂടെ ലക്ഷ്യമിടുന്നത്.
ഇന്ത്യയിൽ നിന്ന് കഴിഞ്ഞ വർഷം മടങ്ങിയെത്തിയ 75 വയസുള്ള ഒരു അഭയാർഥിയെ ജാഫ്‌നയിലെ വിമാനത്താവളത്തിൽ വെച്ച് ഇമിഗ്രേഷൻ അധികൃതർ അറസ്റ്റ് ചെയ്തതോടെയാണ് ഈ വിഷയം ശ്രദ്ധയാകർഷിച്ചത്. ഇതോടെയാണ് അഭയാർഥികളുടെ തിരിച്ചുവരവ് നടപടിക്രമങ്ങൾ ലഘൂകരിക്കുന്ന നടപടികളിലേക്ക് സർക്കാരിനെ നീങ്ങിയത്.










0 comments