ad
Deshabhimani

മൃഗശാലയിലേക്ക് പോന്നോളൂ സിംബയെയും സൂരിയെയും കാണാം; സീബ്രകള്‍ നാളെയെത്തും

simba
വെബ് ഡെസ്ക്

Published on Aug 19, 2026, 05:37 PM | 1 min read

തിരുവനന്തപുരം: ഓണക്കാലത്ത് സന്ദര്‍ശകര്‍ക്ക് കൗതുകക്കാഴ്ചയൊരുക്കാന്‍ തിരുവനന്തപുരം മൃഗശാല തയ്യാറായിക്കഴി‍ഞ്ഞു. ഈ വര്‍ഷം ജനുവരി 20ന് ജനിച്ച സിംഹക്കുഞ്ഞുങ്ങളായ സിംബയെയും സൂരിയെയും ഏഴ് മാസം പൂർത്തിയാക്കിയതിന്റെ ഭാഗമായി ഇന്ന് തുറന്ന എൻക്ലോഷറിലേക്ക് പ്രവേശിപ്പിച്ചു. മ്യൂസിയംസ് ആൻഡ് സൂസ് വകുപ്പ് മന്ത്രി ഒ ജെ ജെനീഷ്, വകുപ്പ് സ്പെഷ്യൽ സെക്രട്ടറി എൻ പ്രശാന്ത് എന്നിവര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.
ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ജോഡി സീബ്രകളും നാളെ മൃഗശാലയിലെത്തും. 2023 ൽ വെങ്കടേശ്വര സുവോളജിക്കൽ പാർക്ക്, തിരുപ്പതിയിൽ നിന്ന് ജോഡിയായി തിരുവനന്തപുരത്തെത്തിച്ച ലിയോയും നൈലയും ആണ് സിംബയുടെയും സ്യൂരിയുടെയും മാതാപിതാക്കൾ. നൈലയുടെ മൂന്നാമത്തേതും വിജയകരവുമായ പ്രസവമാണിത്.
ജനനത്തെ തുടർന്നുള്ള ആദ്യ ദിവസങ്ങളിൽ കുഞ്ഞുങ്ങൾക്ക് നിരവധി വെല്ലുവിളികൾ നേരിടേണ്ടിവന്നു. അമ്മയിൽ നിന്ന് മതിയായ പരിചരണം ലഭിക്കാതിരുന്നതിനാൽ വെറ്ററിനറി സംഘത്തിന്റെ മേൽനോട്ടത്തിൽ പ്രത്യേക പരിചരണം നൽകിയാണ് കുഞ്ഞുങ്ങളെ വളർത്തിയത്. സിംബയെയും സ്യൂരിയെയും നിരന്തര നിരീക്ഷണത്തിലൂടെയും ആവശ്യമായ ചികിത്സയിലൂടെയും പരിചരണത്തിലൂടെയും ആരോഗ്യത്തോടെ വളർത്തിയെടുക്കാൻ കഴിഞ്ഞു.

തുടർന്നുള്ള മാസങ്ങളിൽ ഉണ്ടായ വിവിധ ആരോഗ്യപ്രശ്നങ്ങളെയും പോഷകപരമായ ആവശ്യങ്ങളെയും സമയബന്ധിതമായ പരിചരണത്തിലൂടെ മറികടന്ന് ഇരുവരും ക്രമേണ സ്വയം ഭക്ഷണം കഴിക്കുകയും ശരീരഭാരം വർധിപ്പിക്കുകയും ചെയ്തു. വാക്സിനേഷൻ, പ്രതിരോധപരിചരണം, പോഷകപൂരകങ്ങൾ, സ്ഥിരമായ ആരോഗ്യനിരീക്ഷണം എന്നിവയും നൽകി. ഇന്ന് തുറന്ന എൻക്ലോഷറിലേക്ക് പ്രവേശിപ്പിച്ചതോടെ സിംബയും സൂരിയും വളർച്ചയുടെ മറ്റൊരു പ്രധാന ഘട്ടത്തിലേക്ക് കടക്കുകയാണ്. വെറ്ററിനറി ഓഫീസർ ഡോ. നികേഷ് കിരൺ, ലൈവ്‌സ്റ്റോക്ക് ഇൻസ്പെക്ടർ ഡോ. ജിജോ, കീപ്പർ അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള നിരന്തര പരിചരണമാണ് കുഞ്ഞുങ്ങളുടെ ആരോഗ്യകരമായ വളർച്ചയ്ക്ക് പിന്നിൽ.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home