ലോകത്തിലെ ഏറ്റവും ശക്തമായ മിസൈൽ; സെയ്റ്റൻ II പരീക്ഷിച്ച് റഷ്യ

വ്ലാദിമിർ പുടിൻ | photo credit: AFP
മോസ്കോ: ഭൂകണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ച് റഷ്യ. സെയ്റ്റൻ II (satan II) എന്നറിയപ്പെടുന്ന മിസൈൽ ലോകത്തിലെ ഏറ്റവും ശക്തമായ മിസൈലാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ അറിയിച്ചു.
റഷ്യയുടെ ആണവസേനയെ ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായാണ് ചൊവ്വാഴ്ച മിസൈൽ പരീക്ഷണം നടത്തിയതെന്നാണ് റിപ്പോർട്ട്. സർമറ്റ് മിസൈൽ ഈ വർഷാവസാനത്തോടെ സൈനിക സേവനത്തിലേക്ക് എത്തിക്കുമെന്നും പുടിൻ പറഞ്ഞു. സോവിയറ്റ് കാലഘട്ടത്തിൽ ഉപയോഗിച്ച വോയേവോഡ മിസൈലുകൾക്ക് പകരമായാണ് ഇത് വികസിപ്പിച്ചിരിക്കുന്നത്. വോയേവോഡയെ പോലെ ശക്തമായതും കൃത്യതയുള്ളതുമാണ് സർമറ്റ് മിസൈലെന്നും പുടിൻ കൂട്ടിച്ചേർത്തു.
രാജ്യത്തിന്റെ ആണവനിയന്ത്രണ ഘടനയിൽ തകർച്ചയുണ്ടാകുന്നുവെന്ന ആശങ്കയുടെ പശ്ചാത്തലത്തിലാണ് പുതിയ പരീക്ഷണം നടന്നത്. റഷ്യ - യുക്രെയൻ യുദ്ധത്തിൽ പാശ്ചാത്യശക്തികൾ യുക്രെയ്ന് പിന്തുണ നൽകുന്നത് തടയാൻ റഷ്യ നിരന്തരം ആണവ ശക്തി പ്രയോഗിച്ചിരുന്നു. 2000 ൽ പുടിൻ അധികാരത്തിലെത്തിയതുമുതൽ, റഷ്യയുടെ ആണവ ത്രയത്തിന്റെ ആധുനികവത്കരണത്തിന് വലിയ പ്രാധാന്യം നൽകിയിരുന്നു.










0 comments