ad
Deshabhimani

അമേരിക്കയോളം ദൂരത്തെത്തും: പുതിയ ഖരഇന്ധന മിസൈൽ എൻജിൻ പരീക്ഷിച്ച് ഉത്തരകൊറിയ

korea missile
വെബ് ഡെസ്ക്

Published on Mar 29, 2026, 02:53 PM | 1 min read

സൗൾ: അമേരിക്കൻ വൻകരയെ ലക്ഷ്യം വെക്കാൻ ശേഷിയുള്ള അതീവ പ്രഹരശേഷിയുള്ള പുതിയ ഖരഇന്ധന (Solid-fuel) മിസൈൽ എൻജിൻ ഉത്തരകൊറിയ വിജയകരമായി പരീക്ഷിച്ചു. ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു പരീക്ഷണം നടന്നതെന്ന് ഔദ്യോഗിക വാർത്താ ഏജൻസിയായ കെ സി എൻ എ റിപ്പോർട്ട് ചെയ്തു.


പുതുതായി വികസിപ്പിച്ച ഈ എൻജിന്റെ പരമാവധി തള്ളൽ ശേഷി (Thrust) 2,500 കിലോന്യൂറ്റൺ ആണ്. കഴിഞ്ഞ സെപ്റ്റംബറിൽ നടത്തിയ സമാനമായ പരീക്ഷണത്തിൽ ഇത് 1,971 കിലോന്യൂറ്റൺ ആയിരുന്നു. ഭാരം കുറഞ്ഞതും കരുത്തുറ്റതുമായ കോമ്പോസിറ്റ് കാർബൺ ഫൈബർ ഉപയോഗിച്ചാണ് എൻജിൻ നിർമ്മിച്ചിരിക്കുന്നത്. ഒരു മിസൈലിൽ തന്നെ ഒന്നിലധികം വാർഹെഡുകൾ ഘടിപ്പിക്കാൻ കഴിയും.


Related News

രാജ്യത്തിന്റെ സൈനിക ശക്തിയെ ഏറ്റവും ഉയർന്ന തലത്തിലേക്ക് എത്തിക്കാൻ ഈ പരീക്ഷണം സഹായിക്കുമെന്ന് കിം ജോങ് ഉൻ പറഞ്ഞു. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ അമേരിക്കയെ "ആഗോള സ്റ്റേറ്റ് ഭീകരതയുടെയും അധിനിവേശത്തിന്റെയും" വക്താക്കളെന്ന് വിശേഷിപ്പിച്ചു.


unn

ഖരഇന്ധന മിസൈലുകൾക്ക് ദ്രാവക ഇന്ധന മിസൈലുകളേക്കാൾ ഗുണങ്ങളുണ്ട്. വിക്ഷേപണത്തിന് തൊട്ടുമുൻപ് ഇന്ധനം നിറയ്ക്കേണ്ടതില്ല എന്നതിനാൽ പെട്ടെന്ന് വിക്ഷേപിക്കാനാകും. മുൻകൂട്ടി ഇന്ധനം നിറയ്ക്കുന്നത് ഒഴിവാക്കുന്നതിലൂടെ ഉപഗ്രഹങ്ങൾ വഴിയുള്ള നിരീക്ഷണം വെട്ടിച്ച് വിക്ഷേപണം നടത്താൻ എളുപ്പമാണ്.


ഉത്തരകൊറിയയുടെ അഞ്ചു വർഷത്തെ സൈനിക വികസന പദ്ധതിയുടെ ഭാഗമായാണ് ഈ പരീക്ഷണം. അമേരിക്കൻ പ്രതിരോധ സംവിധാനങ്ങളെ മറികടക്കാൻ ശേഷിയുള്ള ആധുനിക മിസൈലുകൾ (ICBMs) വികസിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം.





deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home