ad
Deshabhimani

ദശാബ്ദത്തിന് ശേഷം ഇറാഖ്-സിറിയ അതിർത്തി തുറന്നു; വ്യാപാര ബന്ധം പുനഃസ്ഥാപിച്ചു

Iraq Syria.jpg
വെബ് ഡെസ്ക്

Published on Apr 21, 2026, 05:04 PM | 1 min read

ബാഗ്ദാദ്: നീണ്ട പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇറാഖും സിറിയയും തമ്മിലുള്ള പ്രധാന അതിർത്തി കവാടം വീണ്ടും തുറന്നു. മേഖലയിൽ ഐഎസ് ഭീകരരുടെ സ്വാധീനം വർദ്ധിച്ചതിനെത്തുടർന്ന് പത്ത് വർഷം മുമ്പാണ് അതിർത്തി അടച്ചത്. അതിർത്തി തുറന്നതോടെ ഇരു രാജ്യങ്ങൾക്കും ഇടയിലുള്ള നയതന്ത്ര-വ്യാപാര ബന്ധങ്ങളിൽ പുതിയൊരു അധ്യായം തുടങ്ങിയിരിക്കുകയാണ്.


അൽ-ഖൈം അതിർത്തി കവാടമാണ് ഗതാഗതത്തിനായി തുറന്നുകൊടുത്തത്. ഇരു രാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്ത ചടങ്ങിലായിരുന്നു പ്രഖ്യാപനം. ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ കൈവരിച്ച നേട്ടത്തിന്റെ അടയാളമാണ് അതിർത്തി തുറന്ന നടപടിയെന്ന് ഇറാഖ് സർക്കാർ അറിയിച്ചു.


ചരക്ക് നീക്കം പുനരാരംഭിക്കുന്നതോടെ ഇരു രാജ്യങ്ങളുടെയും സാമ്പത്തിക രംഗത്ത് വലിയ പുരോഗതിയുണ്ടാകുമെന്നാണ് പ്രതീക്ഷ. സിറിയൻ ആഭ്യന്തര യുദ്ധവും ഭീകര സംഘടനകളുടെ അക്രമങ്ങളും കാരണം അതിർത്തി മേഖലയിൽ വലിയ നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു.


സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് ഇപ്പോൾ അതിർത്തി തുറന്നിരിക്കുന്നത്. ഇത് മേഖലയിലെ സാധാരണക്കാരുടെ യാത്രകൾ സുഗമമാക്കുന്നതിനും അഭയാർത്ഥി പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സഹായിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home