ad
Deshabhimani

ഗൾഫ് രാജ്യങ്ങളിലെ ഊർജ്ജ കേന്ദ്രങ്ങൾക്ക് നേരെ ഇറാന്റെ ആക്രമണം; മേഖലയിൽ യുദ്ധം പടരാൻ സാധ്യത

Israel Iran Conflict
വെബ് ഡെസ്ക്

Published on Mar 03, 2026, 07:33 AM | 1 min read

ദുബായ്: അമേരിക്ക-ഇസ്രായേൽ സഖ്യത്തിന്റെ നീക്കങ്ങൾക്ക് തിരിച്ചടിയായി ഗൾഫ് രാജ്യങ്ങളിലെ അതീവ സുപ്രധാനമായ ഊർജ്ജ കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ ആക്രമണം കടുപ്പിക്കുന്നു. ഖത്തറിലെ എൽഎൻജി പ്ലാന്റുകൾ, സൗദി അറേബ്യയിലെ എണ്ണ ശുദ്ധീകരണ ശാലകൾ, ദുബായിലെ തുറമുഖങ്ങൾ എന്നിവയ്ക്ക് നേരെയാണ് ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായത്. ഇതിന് പുറമെ പ്രധാന കപ്പൽ പാതകളിലെ എണ്ണക്കപ്പലുകളെയും ഇറാൻ ലക്ഷ്യമിടുന്നുണ്ട്.


അമേരിക്കൻ സൈനിക താവളങ്ങളെ മാത്രം ലക്ഷ്യം വെച്ചിരുന്ന ഇറാൻ, ഇപ്പോൾ ഗൾഫ് രാജ്യങ്ങളുടെ സാമ്പത്തിക നട്ടെല്ലായ ഊർജ്ജ മേഖലയെ നേരിട്ട് ആക്രമിക്കുന്നത് വലിയ ആശങ്കയ്ക്കാണ് വഴിവെച്ചിരിക്കുന്നത്. യുദ്ധത്തിൽ നിഷ്പക്ഷ നിലപാട് സ്വീകരിച്ചിരുന്ന ഗൾഫ് രാഷ്ട്രങ്ങളെപ്പോലും ഈ നീക്കം നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് വലിച്ചിഴച്ചേക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.


മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ അതീവ ഗുരുതരമായതോടെ ഗൾഫ് രാജ്യങ്ങളുടെ കൂട്ടായ്മയായ ജിസിസി അടിയന്തര നടപടികളിലേക്ക് നീങ്ങുകയാണ്. നിലവിൽ നയതന്ത്ര ചർച്ചകളിലൂടെയും സംയമനത്തിലൂടെയും പ്രശ്നപരിഹാരത്തിനാണ് ഗൾഫ് നേതാക്കൾ ശ്രമിക്കുന്നതെങ്കിലും, സ്വന്തം രാജ്യങ്ങളുടെ സുരക്ഷാ പരിധികൾ ലംഘിക്കപ്പെട്ടാൽ തിരിച്ചടിക്ക് തയ്യാറാകേണ്ടി വരുമെന്ന സൂചനയും അവർ നൽകുന്നുണ്ട്. ഊർജ്ജ വിതരണം തടസ്സപ്പെടുന്നത് ലോക വിപണിയെയും ആഗോള സമ്പദ്‌വ്യവസ്ഥയെയും വരും ദിവസങ്ങളിൽ സാരമായി ബാധിച്ചേക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home