ad
Deshabhimani

ചർച്ചകൾ 'അതിഗംഭീരം' എന്ന് ട്രംപ്; തള്ളിക്കളഞ്ഞ് ഇറാൻ; വാക്പോര് മുറുകുന്നു

Trump.jpg
വെബ് ഡെസ്ക്

Published on Mar 24, 2026, 07:40 AM | 1 min read

തെഹ്‌റാൻ: ഇറാനുമായുള്ള നയതന്ത്ര ചർച്ചകളിൽ വലിയ പുരോഗതിയെന്ന് അവകാശപ്പെട്ട യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ തള്ളി ഇറാൻ ഭരണകൂടം. ഇറാനുമായി 'വളരെ നല്ല' ചർച്ചകൾ നടന്നുവെന്നാണ് ട്രംപ് പ്രഖ്യാപിച്ചത്. എന്നാൽ അത്തരത്തിൽ ഒരു ചർച്ചയും നടന്നിട്ടില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു.


ട്രംപിന്റെ അവകാശവാദം വെറും രാഷ്ട്രീയ നാടകമാണെന്നും നയതന്ത്ര ചർച്ചകൾക്ക് നിലവിൽ പ്രസക്തിയില്ലെന്നുമാണ് തെഹ്റാൻറെ നിലപാട്. ഇറാനുമായുള്ള ബന്ധം മെച്ചപ്പെടുന്നതായും ചർച്ചകൾ ശുഭസൂചന നൽകുന്നതായും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.


മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കാൻ ഇറാൻ തയ്യാറാണെന്ന സൂചനയാണ് ട്രംപ് നൽകിയത്. വൈറ്റ് ഹൗസ് വൃത്തങ്ങളും ഈ ചർച്ചകളെക്കുറിച്ചുള്ള ശുഭപ്രതീക്ഷ പങ്കുവെച്ചിരുന്നു. ട്രംപിന്റെ പ്രസ്താവന പുറത്തുവന്നതിന് തൊട്ടുപിന്നാലെ ഇറാൻ വിദേശകാര്യ വക്താവ് ഇത് നിഷേധിച്ചു.


അമേരിക്കയുമായി ഔദ്യോഗികമോ അനൗദ്യോഗികമോ ആയ യാതൊരുവിധ ചർച്ചകളും തങ്ങൾ നടത്തിയിട്ടില്ലെന്ന് ഇറാൻ വ്യക്തമാക്കി. ഇറാനുമേൽ ഏകപക്ഷീയമായി അടിച്ചേൽപ്പിച്ച സാമ്പത്തിക ഉപരോധങ്ങൾ പിൻവലിക്കാതെ ചർച്ചകൾക്ക് സാധ്യതയില്ലെന്ന് ഇറാൻ ആവർത്തിച്ചു.


ട്രംപിന്റെ പ്രസ്താവനകൾ അന്താരാഷ്ട്ര സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനാണ്. ഉപരോധങ്ങളിലൂടെയും ഭീഷണികളിലൂടെയും ഇറാനെ ചർച്ചാ മേശയിലേക്ക് കൊണ്ടുവരാമെന്നത് മോഹം മാത്രമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം.


മേഖലയിൽ യുഎസ്-ഇറാൻ ബന്ധം വഷളായി തുടരുന്നതിനിടെ പുറത്തുവന്ന ഈ പരസ്പരവിരുദ്ധമായ പ്രസ്താവനകൾ നയതന്ത്ര പ്രതിസന്ധി വർദ്ധിപ്പിക്കുകയാണ്. ട്രംപിന്റെ നീക്കം വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ളതാണെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home