ഗിനിയൻ തലസ്ഥാനത്ത് മാലിന്യക്കൂമ്പാരത്തിൽ മണ്ണിടിച്ചിൽ; 30 മരണം

Photo Credit: X
കൊണാക്രി: ഗിനിയയുടെ തലസ്ഥാനത്ത് മാലിന്യക്കൂമ്പാരത്തിൽ മണ്ണിടിഞ്ഞ് വൻ ദുരന്തം. 30 പേർ മരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രാത്രി പെയ്ത കനത്തമഴയിൽ മാലിന്യക്കൂമ്പാരം തകർന്ന് സമീപത്തെ കുടിലുകൾക്ക് മുകളിലേക്ക് വീഴുകയായിരുന്നു.
ബ്ബെസിയ ജില്ലയിലെ ദാർ-എസ്-സലാമിൽ പുലർച്ചെ 2ഓടെയാണ് അപകടം. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവർക്കായുള്ള രക്ഷാപ്രവർത്തനം പുരോഗമികകുകയാണ്. മാലിന്യക്കൂമ്പാരം നീക്കം ചെയ്യാനുള്ള പ്രവർത്തനവും ആരംഭിച്ചു. 18 മൃതദേഹങ്ങളാണ് നിലവിൽ പുറത്തെടുത്തത്.
പ്രധാനമന്ത്രി അമാദൗ ഔറി ബാഹ് അപകടസ്ഥലം സന്ദർശിച്ചു. പരിക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കാനും മറ്റ് സഹായങ്ങൾക്കും നടപടി സ്വീകരിച്ചതായി സർക്കാർ പ്രസ്താവനയിൽ അറിയിച്ചു.
പശ്ചിമാഫ്രിക്കയിലെ തിരക്കേറിയ അവികസിത നഗരങ്ങളിലൊന്നാണ് ദാർ-എസ്-സലാം. കനത്ത മഴ പെയ്യുന്നതോടെ എല്ലാ വർഷവും പ്രദേശത്ത് മണ്ണിടിച്ചിലും വെള്ളപ്പൊക്കവും റിപ്പോർട്ട് ചെയ്യാറുണ്ട്. മാലിന്യം നിക്ഷേപിക്കുന്ന ഈ സ്ഥലം അടച്ചുപൂട്ടാൻ സർക്കാർ ചർച്ചകൾ നടത്തുന്നതിനിടെയാണ് അപകടം.










0 comments