ad
Deshabhimani

ഓസ്‌ട്രേലിയൻ എണ്ണ ശുദ്ധീകരണ ശാലയിൽ വൻ സ്ഫോടനവും തീപിടുത്തവും; ഇന്ധനക്ഷാമം നേരിടുമെന്ന് ആശങ്ക

Australia.jpg
വെബ് ഡെസ്ക്

Published on Apr 16, 2026, 01:57 PM | 1 min read

സിഡ്‌നി: ഓസ്‌ട്രേലിയയിലെ പ്രധാന എണ്ണ ശുദ്ധീകരണ ശാലയിലുണ്ടായ വൻ സ്ഫോടനത്തെത്തുടർന്ന് രാജ്യം കനത്ത ഇന്ധന പ്രതിസന്ധിയിലേക്ക്. ശുദ്ധീകരണ ശാലയുടെ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടതോടെ വരുംദിവസങ്ങളിൽ ഇന്ധന വിതരണം അവതാളത്തിലാകുമെന്ന ആശങ്ക ശക്തമായിരിക്കുകയാണ്.


സ്ഫോടനത്തിന് പിന്നാലെ പടർന്നുപിടിച്ച തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. രാജ്യത്തെ ഇന്ധന ആവശ്യത്തിന്റെ വലിയൊരു ഭാഗം കൈകാര്യം ചെയ്യുന്ന നിർണ്ണായക കേന്ദ്രത്തിലാണ് അപകടമുണ്ടായത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ പ്ലാന്റിന് വലിയ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.


സുരക്ഷാ കാരണങ്ങളാൽ ശുദ്ധീകരണ ശാലയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു. ശുദ്ധീകരണ ശാല അടച്ചതോടെ വിമാനത്താവളങ്ങൾ, ചരക്ക് നീക്കം, പൊതുഗതാഗതം എന്നിവയെ ബാധിക്കാൻ സാധ്യതയുണ്ട്. ആഭ്യന്തര വിപണിയിൽ ഇന്ധന വില കുതിച്ചുയരാൻ ഈ അപകടം കാരണമായേക്കുമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.


സ്ഫോടനത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അട്ടിമറി സാധ്യതയടക്കം അധികൃതർ പരിശോധിച്ചുവരികയാണ്. പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചു. പുകപടലങ്ങൾ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.


രാജ്യത്തിന്റെ ഊർജ്ജ സുരക്ഷയെത്തന്നെ ബാധിക്കുന്ന വിഷയമായതിനാൽ സർക്കാർ അടിയന്തര യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. ഇന്ധന ശേഖരം ഉറപ്പാക്കാനും ബദൽ മാർഗങ്ങൾ കണ്ടെത്താനുമുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കിയതായി ഓസ്‌ട്രേലിയൻ ഊർജ്ജ മന്ത്രാലയം അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home