യുഎഇയിൽ പിതാവിന്റെ ക്രൂര മർദനത്തിൽ പരാതി നൽകി പത്തു വയസ്സുകാരൻ

ദുബൈ: യുഎഇയിൽ പിതാവിന്റെ ക്രൂര മർദനത്തെ തുടർന്ന് പൊലീസിനോട് സഹായമഭ്യർത്ഥിച്ച് പത്തുവയസ്സുകാരൻ. ദുബൈ പൊലീസിന്റെ സ്മാർട്ട് ആപ്പിലൂടെയാണ് കുട്ടി പിതാവിനെതിരെ പരാതി നൽകിയത്. പിതാവ് തന്നെ തുടർച്ചയായി മർദിക്കാറുണ്ടെന്ന് കുട്ടി പറഞ്ഞു. തനിക്ക് സഹോദരങ്ങളുണ്ടെന്നും അവരെയൊന്നും ഇത്തരത്തിൽ ഉപദ്രവിക്കാറില്ലെന്നും കുട്ടി പറയുന്നുണ്ട്.
ഉപദ്രവത്തിനു പിന്നിലെ കാരണം മനസിലാക്കാനോ ഇത് മറ്റൊരാളോട് പങ്കുവയ്ക്കാനോ കുട്ടിക്ക് സാധിച്ചിരുന്നില്ല. പുറത്തു പറഞ്ഞാൽ പിതാവ് കൂടുതൽ മർദിക്കുമോ എന്ന ഭയവും കുട്ടിക്കുണ്ടായിരുന്നു.
ശരീരമാസകലം മർദിച്ചതിന്റെ പാടുകൾ ഉണ്ടായിരുന്നു. ഇത് കൂട്ടുകാരിൽ നിന്നും സ്കൂൾ അധികൃതരിൽ നിന്നും മറച്ചുവെക്കാൻ ഒരുപാട് ശ്രമിച്ചിരുന്നു. കുട്ടി അസ്വസ്ഥനായിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട സ്കൂൾ അധികൃതരും സോഷ്യൽ വർക്കറും കുട്ടിയോട് സംസാരിക്കുകയും അവന്റെ ശരീരത്തിൽ മർദനമേറ്റതിന്റെ മുറിവുകൾ കണ്ടെത്തുകയും ചെയ്തു. ഉടനെ ദുബൈ പൊലീസിനോട് പരാതിപ്പെടാൻ അധികൃതർ കുട്ടിയെ സഹായിക്കുകയായിരുന്നു. അധികൃതരുടെ നിർദേശമനുസരിച്ചാണ് കുട്ടി സ്മാർട്ട് ആപ്പിലൂടെ പരാതി നൽകിയത്.









0 comments