ad
Deshabhimani

'ഞങ്ങളുടെ ജീവിതത്തിന് വിലയില്ലേ; പോരാട്ടം തുടരുക തന്നെ ചെയ്യും': ഉന്നാവോ അതിജീവിത

Unnao .jpg
വെബ് ഡെസ്ക്

Published on Dec 30, 2025, 10:47 AM | 1 min read

ലഖ്‌നൗ: വർഷങ്ങൾ നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിലും തന്റെയും കുടുംബത്തിന്റെയും ജീവിതത്തിന് ഒരു വിലയുമില്ലാത്ത അവസ്ഥയാണെന്ന് ഉന്നാവോ അതിജീവിത. മുൻ ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെംഗാർ പ്രതിയായ കേസിൽ നീതിക്കായി ഇനിയും പോരാടുമെന്നും പെൺകുട്ടി വ്യക്തമാക്കി.


സുപ്രീം കോടതി കേസ് പരിഗണിക്കുന്നതിനിടെയാണ് തന്റെ ദുരനുഭവങ്ങൾ പെൺകുട്ടി പങ്കുവെച്ചത്. തനിക്ക് നേരിടേണ്ടി വന്ന ക്രൂരതകൾക്കും കുടുംബാംഗങ്ങളുടെ മരണത്തിനും പിന്നിൽ വ്യക്തമായ ഗൂഢാലോചനയുണ്ട്.


ഇത്രയും കാലമായിട്ടും പൂർണ്ണമായ നീതി ലഭിച്ചിട്ടില്ല. ഓരോ ദിവസവും ഭയത്തോടും ആശങ്കയോടും കൂടിയാണ് കഴിയുന്നതെന്നും പെൺകുട്ടി പറഞ്ഞു. കുൽദീപ് സെംഗാറിന് പരോൾ അനുവദിക്കുന്നതിനെതിരെയും അവർ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.


2017-ലാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സെംഗാർ പീഡിപ്പിച്ചത്. കേസ് പിൻവലിക്കാനായി പെൺകുട്ടിയുടെ കുടുംബത്തിന് നേരെ വധശ്രമങ്ങൾ ഉൾപ്പെടെയുള്ള ഭീഷണികൾ ഉണ്ടായിരുന്നു.


റോഡപകടത്തിന്റെ രൂപത്തിൽ നടന്ന ആക്രമണത്തിൽ പെൺകുട്ടിയുടെ ബന്ധുക്കൾ കൊല്ലപ്പെടുകയും അഭിഭാഷകന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. നിലവിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുകയാണ് സെംഗാർ.


കേസിന്റെ വിചാരണ ഡൽഹിയിലെ കോടതിയിലേക്ക് മാറ്റിയെങ്കിലും സുരക്ഷാ ഭീഷണികൾ ഇപ്പോഴും നിലനിൽക്കുന്നതായി കുടുംബം ആരോപിക്കുന്നു. തന്റെ ജീവിതം തകർത്തവർക്കെതിരെ നിയമപരമായ പോരാട്ടം തുടരുമെന്നും, തളർന്നുപോകില്ലെന്നും പെൺകുട്ടി പറഞ്ഞു. ഭരണകൂടവും നിയമസംവിധാനങ്ങളും തങ്ങൾക്ക് അർഹമായ സുരക്ഷയും നീതിയും ഉറപ്പാക്കണമെന്നാണ് പെൺകുട്ടിയുടെ ആവശ്യം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home