Deshabhimani

കൊല്ലപ്പെട്ട 
5 കൊടുംഭീകരരെ 
തിരിച്ചറിഞ്ഞു

terrorist attack
വെബ് ഡെസ്ക്

Published on May 11, 2025, 01:49 AM | 2 min read

ന്യൂ‍ഡൽഹി : ഓപ്പറേഷന്‍ സിന്ദൂറിൽ കൊല്ലപ്പെട്ട ലഷ്‍കര്‍ ഇ തായ്ബയുടെയും ജെയ്‍ഷെ മുഹമ്മദിന്റെയും അഞ്ച് കൊടുംഭീകരെ തിരിച്ചറിഞ്ഞു. സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയാണ് വിവരം പുറത്തുവിട്ടത്. പാകിസ്ഥാനിലും പാക് അധീന കശ്‍മീരിലുമായി ഒമ്പത് ഭീകരകേന്ദ്രങ്ങളിൽ മേയ് ഏഴിന് ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടത്. മുദസ്സര്‍ ഖാദിയാന്‍ 
ഖാസ് മുരിദ്‍കെയിൽ മെയ് ഏഴിന് നടത്തിയ ആക്രമണത്തിൽ ലഷ്‍കറിന്റെ മുദാസര്‍ ഖാദിയാന്‍ ഖാസ് എന്ന അബു ജുൻഡൽ കൊല്ലപ്പെട്ടു.

ലഷ്‍കറിന്റെ പരിശീലനകേന്ദ്രമായ മര്‍ക്കസ് ഓപ്പറേഷന്‍ സിന്ദൂറിൽ കൊല്ലപ്പെട്ട ലഷ്‍കര്‍ ഇ തായ്ബയുടെയും ജെയ്‍ഷെ മുഹമ്മദിന്റെയും അഞ്ച് കൊടുംഭീകരെ തിരിച്ചറിഞ്ഞു. തായ്ബയുടെ ചുമതലക്കാരനാണ്. ഇയാളുടെ മൃതദേഹത്തിൽ പാക് സൈനിക മേധാവി അസിം മുനീറിന്റെയും പഞ്ചാബ് മുഖ്യമന്ത്രി മറിയം നവാസിന്റെയും പേരിൽ റീത്ത് സമര്‍പ്പിച്ചിരുന്നു. അമേരിക്ക ആ​ഗോള ഭീകരനായി പ്രഖ്യാപിച്ച ഫാഫിസ് അബ്ദുള്‍ റൗഫ് ആണ് ഖബറടക്ക ചടങ്ങുകള്‍ക്ക് നേതൃത്വം നൽകിയത്. ഇതിന്റെ ചിത്രങ്ങള്‍ ഇന്ത്യ പുറത്തുവിട്ടിരുന്നു. മരണാനന്തര പ്രാര്‍ഥനകള്‍ സര്‍ക്കാര്‍ സ്‌കൂളിലാണ് നടന്നത്. പാക് ലെഫ്റ്റനന്റ്‌ ജനറൽ, പഞ്ചാബ് പൊലീസ് ഐജി എന്നിവരും പങ്കെടുത്തു. ഹാഫിസ് മുഹമ്മദ് ജമീൽ ജെയ്‍ഷെ മുഹമ്മദ് സ്ഥാപകൻ മൗലാന മസൂദ് അസറിന്റെ മൂത്തസഹോദരി ഭർത്താവ് ഹാഫിസ് മുഹമ്മദ് ജമീലും കൊല്ലപ്പെട്ടു.

ജെയ്ഷെ ആസ്ഥാനമായ ബഹാവൽപുരിലെ മര്‍ക്കസ് സുബഹാനള്ള നടത്തിപ്പുകാരനാണ് ജമീൽ. യുവാക്കളെ ജെയ്‍ഷെയിലേക്ക് ആകര്‍ഷിക്കുന്ന പ്രബോധനങ്ങളിലും ഫണ്ട് സമാഹരണത്തിലും സജീവമായിരുന്നു. മുഹമ്മദ് യൂസഫ് അസര്‍ മസൂദ് അസറിന്റെ സഹോദരീ ഭര്‍ത്താവാണ് ജയ്‍ഷെ മുഹമ്മദിന്റെ ഭീകരപ്രവര്‍ത്തനങ്ങളിലെ നിര്‍ണായക പങ്കുവഹിക്കുന്ന യൂസുഫ് അസര്‍. ഉസ്താദജി, മൊഹമ്മദ് സലിം എന്നൊക്കെ അറിയപ്പെടുന്ന ഇയാള്‍ ആയുധ പരിശീലനത്തിന്റെ ചുമതല വഹിക്കുന്നുണ്ട്. ജമ്മു കശ്‍മീരിലെ നിരവധി ഭീകരാക്രമണങ്ങളിൽ പങ്കുണ്ട്. 1999ൽ മസൂദ് അസറിന്റെ മോചനത്തിന് വഴിയൊരുക്കിയ കാണ്ഡഹാര്‍ വിമാനറാഞ്ചലില്‍ നിര്‍ണായക പങ്ക്. ഖാലിദ് ലഷ്‍കര്‍ ഭീകരന്‍ ഖാലിദ് എന്ന അബു അക്‍ഷ ജമ്മു കശ്‍മീരിലെ നിരവധി ഭീകരാക്രമണങ്ങളിൽ പങ്കുള്ളയാളാണ്. അഫ്​ഗാനിസ്ഥാനിൽനിന്നുള്ള ആയുധക്കടത്തിൽ സജീവം.

ഫൈസലാബാദിൽ ഇയാളുടെ സംസ്‍കാര ചടങ്ങിൽ മുതിര്‍ന്ന പാക് സൈനിക ഉദ്യോ​ഗസ്ഥരും ഫൈസലാബാദ് ഡെപ്യൂട്ടി കമീഷണറും പങ്കെടുത്തു. മുഹമ്മദ് ഹാസന്‍ ഖാന്‍ ജെ‍യ്‍ഷെ മുഹമ്മദ് ഭീകരന്‍ മുഹമ്മദ് ഹാസന്‍ ഖാന്‍ പാക് അധീന കശ്‍മീരിലെ ജെയ്‍‍ഷെ ഓപ്പറേഷണൽ കമാൻഡര്‍ മുഫ്തി അസ്‍​ഗര്‍ ഖാന്‍ കശ്‍മീരിയുടെ മകനാണ്. ജമ്മു കശ്‍മീരില്‍ ഭീകരാക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നതിൽ നിര്‍ണായക പങ്ക്.



deshabhimani section

Related News

View More
0 comments
Sort by

Home