ad
Deshabhimani

ആയുധങ്ങൾ വീണ്ടെടുക്കാനായില്ല; അന്വേഷണ ഉദ്യോഗസ്ഥരുടെ വീഴ്ചയ്ക്ക് പ്രതികളെ രക്ഷപെടാൻ അനുവദിക്കാനാവില്ലെന്ന് സുപ്രീം കോടതി

supreme court on Presidential Reference
വെബ് ഡെസ്ക്

Published on Oct 29, 2025, 04:53 PM | 1 min read

ന്യൂഡൽഹി: ആയുധങ്ങൾ വീണ്ടെടുക്കാനായില്ലെന്നതും എഫ്‌ ഐ ആർ വൈകിയതും കേസിന്റെ അടിസ്ഥാന വാദങ്ങളെ ബാധിക്കുന്നില്ലെന്ന് സുപ്രീം കോടതി. സാക്ഷികളുടെ നേരിട്ടുള്ള മൊഴിയും മെഡിക്കൽ തെളിവുകളും പരസ്പരം പൊരുത്തപ്പെടുന്ന സാഹചര്യത്തിൽ ശിക്ഷ നിലനിൽക്കുമെന്ന് കോടതി നിരീക്ഷിച്ചു.


ഉത്തർപ്രദേശിൽ നിന്നുള്ള 1988ലെ ഇരട്ടക്കൊലക്കേസിൽ കുറ്റക്കാരായ നാലുപേരുടെ ശിക്ഷ സുപ്രീംകോടതി നിലനിർത്തി. 2011 മുതൽ പരിഗണനയിലായിരുന്ന ക്രിമിനൽ അപ്പീൽ കോടതി തള്ളി.


എഫ്‌.ഐ.ആർ വൈകിയതും ആയുധങ്ങൾ വീണ്ടെടുക്കാനായില്ലെന്നതും കേസിന്റെ അടിസ്ഥാന വാദങ്ങളെ ബാധിക്കുന്നില്ലെന്നും, സാക്ഷികളുടെ നേരിട്ടുള്ള മൊഴിയും മെഡിക്കൽ തെളിവുകളും പരസ്പരം പൊരുത്തപ്പെടുന്നുവെന്നും കോടതി നിരീക്ഷിച്ചു.


ജസ്റ്റിസ് സഞ്ജയ് കാരോൾ,  ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്ര അടങ്ങുന്ന ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. നങ്കൂനൂ Vs. സ്റ്റേറ്റ് ഓഫ് ഉത്തർപ്രദേശ് (2016) കേസിലായിരുന്നു ഇത്.


ആയുധങ്ങൾ വീണ്ടെടുക്കാനായില്ലെന്നത് പ്രോസിക്യൂഷന്റെ കേസിനെ ദുർബലമാക്കില്ല, കാരണം സാക്ഷികളുടെ മൊഴിയും മെഡിക്കൽ തെളിവും വിശ്വാസ്യതയുള്ളവയാണ്. അന്വേഷണ ഉദ്യോഗസ്ഥന്റെ വീഴ്ചയെ ആധാരമാക്കി കുറ്റക്കാരെ രക്ഷപ്പെടുത്താനാകില്ലെന്നും, അതിലൂടെ ജനങ്ങളുടെ നീതിന്യായ സംവിധാനത്തിലെ വിശ്വാസം സംരക്ഷിക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു.


സുപ്രീംകോടതി കുറ്റക്കാരെ ഉടൻ കീഴടങ്ങാൻ നിർദ്ദേശിക്കുകയും അവർക്കു നൽകിയ ജാമ്യം റദ്ദാക്കുകയും ചെയ്തു.

 



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home