ആന്ധ്രയിൽ മലേറിയ പ്രതിരോധ ഗുളിക കഴിച്ച ഏഴ് വയസുകാരി മരിച്ചു; 50 കുട്ടികൾ ചികിത്സയിൽ

മലേറിയ പ്രതിരോധ ഗുളിക കഴിച്ചശേഷം ദേഹാസ്വാസ്ഥ്യമുണ്ടായ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നു
ഹൈദരാബാദ്: ആന്ധ്രാ പ്രദേശിൽ മലേറിയ പ്രതിരോധ ഗുളിക കഴിച്ച് ഏഴ് വയസുകാരി മരിച്ചു. രണ്ടാം ക്ലാസ് വിദ്യാർഥിയായ മാഡിവി ജമുനയാണ് മരിച്ചത്. പോളവാരം ജില്ലയിലെ ഗോളഗുപ്പയിലാണ് സംഭവം. 50 കുട്ടികളെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആരോഗ്യ വകുപ്പ് നൽകിയ മലേറിയ പ്രതിരോധത്തിനുള്ള ക്ലോറോക്വിൻ ഗുളികൾ കഴിച്ചവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗുളിക കഴിച്ച കുട്ടികൾക്ക് ഛർദ്ദിയും തലകറക്കവും അനുഭവപ്പെട്ടു. സംഭവത്തിൽ ആരോഗ്യ വകുപ്പ അന്വേഷണത്തിന് ഉത്തരവിട്ടു.
തെലങ്കാന - ആന്ധ്ര അതിർത്തിയായ ഗോല്ലഗുപ്പയിൽ 71 പേർക്കാണ് പ്രാദേശിക ഭരണകൂടം ഇന്നലെ ക്ലോറോക്വിൻ ഗുളികൾ വിതരണം ചെയ്തത്. രക്തത്തിലെ ഹീമിന്റെ അളവ് വർധിപ്പിച്ചുകൊണ്ട് മലേറിയ പ്രധിരോധിക്കുന്ന ഗുളികകളാണിവ.
29 പേരെ തെലങ്കാനയിലെ ആശുപത്രിയിലേക്കും 24 രോഗികളെ പ്രാദേശിക ആരോഗ്യ കേന്ദ്രത്തിലേക്കും മാറ്റി. ചികിത്സയിലിരിക്കെയാണ് മാഡിവിയുടെ മരണം.










0 comments