റിപ്പോനിരക്ക് ആറു ശതമാനമാക്കി; പലിശ കുറയും

ന്യൂഡൽഹി: റിപ്പോ നിരക്ക് വീണ്ടും കുറച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). ആർബിഐയുടെ ആറംഗ പണനയ നിർമിതി സമിതിയുടേതാണ് (മോണിറ്ററി പോളിസി കമ്മിറ്റി, എംപിസി) തീരുമാനം. 0.25 ശതമാനം പലിശഭാരമാണ് കുറച്ചത്. ഇതോടെ 6.25ൽ നിന്നും റിപ്പോ നിരക്ക് ആറായി ആയി കുറഞ്ഞു. ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്രയാണ് റിപ്പോ നിരക്ക് കുറച്ചതായി പ്രഖ്യാപിച്ചത്.
റിപ്പോ നിരക്ക് കുറഞ്ഞതിന്റെ ഭാഗമായി ബാങ്കുകൾ വിതരണം ചെയ്യുന്ന ഭവന, വാഹന, വിദ്യാഭ്യാസ, കാർഷിക, സ്വർണപ്പണയ, മറ്റ് വ്യക്തിഗത വായ്പകളുടെ പലിശനിരക്കും ആനുപാതികമായി കുറയും. ഫെബ്രുവരിയിൽ സഞ്ജയ് മൽഹോത്ര ഗവർണറായി ചുമതലയേറ്റതിന് ശേഷമുള്ള ആദ്യ മോണിറ്ററി പോളിസി കമ്മിറ്റി യോഗത്തിലും റിപ്പോ നിരക്ക് 0.25 ശതമാനം കുറച്ചിരുന്നു.
0 comments