ad
Deshabhimani

2026ന്റെ ആദ്യ പകുതിയിൽ മിസോറാമിൽ നിന്ന് പിടികൂടിയത് 414 കോടി രൂപയുടെ മയക്കുമരുന്ന്

drugs

പ്രതീകാത്മകചിത്രം

വെബ് ഡെസ്ക്

Published on Jul 10, 2026, 05:56 PM | 1 min read

ഐസ്വാൾ : 2026ലെ ആദ്യ പകുതിയിൽ സംസ്ഥാനത്താകെനിന്ന് 414.66 കോടി രൂപയിലധികം വിലമതിക്കുന്ന മയക്കുമരുന്നുകളും സൈക്കോട്രോപിക് വസ്തുക്കളും പിടിച്ചെടുത്തതായി മിസോറാം പൊലീസ്. 57 വിദേശികൾ ഉൾപ്പെടെ 312 പേരെ കേസുകളിൽ അറസ്റ്റ് ചെയ്തു. ജനുവരി 1 നും ജൂൺ 30 നും ഇടയിൽ നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) ആക്ടിലെ വിവിധ വ്യവസ്ഥകൾ പ്രകാരം 219 കേസുകൾ രജിസ്റ്റർ ചെയ്തതായി പൊലീസ് പ്രസ്താവനയിൽ പറയുന്നു.


38 കേസുകളിലായി 252.72 കോടി രൂപ വിലമതിക്കുന്ന 315.903 കിലോഗ്രാം മെത്താംഫെറ്റാമൈൻ പിടികൂടി. ഈ ഓപ്പറേഷനുകളിൽ 16 വിദേശ പൗരന്മാർ ഉൾപ്പെടെ 62 പേർ അറസ്റ്റിലായി. 156 കേസുകളിലായി 69.85 കോടി രൂപ വിലമതിക്കുന്ന 34.923 കിലോഗ്രാം ഹെറോയിൻ പൊലീസ് പിടിച്ചെടുത്തു. 39 വിദേശ പൗരന്മാർ ഉൾപ്പെടെ 211 പേരെ അറസ്റ്റ് ചെയ്തു.


61.88 കോടി രൂപ വിലമതിക്കുന്ന 20.628 കിലോഗ്രാം ക്രിസ്റ്റൽ മെത്ത്, 22.29 കോടി രൂപ വിലമതിക്കുന്ന 22.286 കിലോഗ്രാം മോർഫിൻ, 7.07 കോടി രൂപ വിലമതിക്കുന്ന 141.492 കിലോഗ്രാം കറുപ്പ്, 30.34 ലക്ഷം രൂപ വിലമതിക്കുന്ന 60.681 കിലോഗ്രാം കഞ്ചാവ്, 25.22 ലക്ഷം രൂപ വിലമതിക്കുന്ന 214.4 കിലോഗ്രാം കൊഡീൻ, 30 ലക്ഷം രൂപ വിലമതിക്കുന്ന 30 കിലോഗ്രാം ആൽപ്രാസോലം എന്നിവയാണ് ഈ കാലയളവിൽ പിടിച്ചെടുത്ത മറ്റ് മയക്കുമരുന്നുകൾ.


ഈ ആറ് മാസത്തിനിടെ പിടിച്ചെടുത്ത എല്ലാ മയക്കുമരുന്നുകളുടെയും സൈക്കോട്രോപിക് വസ്തുക്കളുടെയും ആകെ മൂല്യം 414.66 കോടി രൂപയിലധികമാണെന്ന് പൊലീസ് പ്രസ്താവനയിൽ പറഞ്ഞു. മയക്കുമരുന്ന് കടത്ത് തടയുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home