ad
Deshabhimani

വേട്ടയാടലിന് തിരിച്ചടി; ഐഷി ഘോഷിന്റെ അറസ്റ്റ് വാറന്റ് സ്റ്റേ ചെയ്തു

Aishe Ghosh

ഐഷി ഘോഷ്

വെബ് ഡെസ്ക്

Published on Jul 29, 2026, 03:11 PM | 1 min read

ന്യൂഡൽഹി: ജന്തർമന്തറിലെ വിദ്യാർഥി–യുവജന പ്രക്ഷോഭത്തിൽ തോറ്റതിന്റെ പകവീട്ടാൻ എസ്എഫ്ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷിനെ തടങ്കലിലാക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിന് തിരിച്ചടി. ഡൽഹി പട്യാലഹൗസ് കോടതിയിൽ ഐഷി നൽകിയ അപേക്ഷയിൽ അറസ്റ്റ് വാറന്റ് സ്റ്റേ ചെയ്തു. കേസ്‌ പരിഗണിക്കുന്ന വ്യാഴാഴ്‌ച വരെ ഐഷിയെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഉത്തരവിട്ടു.


2021ൽ ബംഗ ഭവനിലേക്ക്‌ നടത്തിയമാർച്ചിന്റെ ഭാഗമായുള്ള കേസിലാണ്‌ പട്യാല ഹ‍ൗസ്‌ കോടതി ഏപ്രിൽ 15ന്‌ ഐഷിക്കെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചത്‌. മാസങ്ങൾ പിന്നിട്ടിട്ടും ഇതുസംബന്ധിച്ച സമൻസോ അറിയിപ്പോ നൽകിയിരുന്നില്ല. ജന്തർമന്തറിലെ പ്രക്ഷോഭത്തിന്റെ മുൻനിരയിലുണ്ടായ ഐഷിയെ തടങ്കലിലാക്കുക എന്ന ലക്ഷ്യത്തോടെ ചൊവ്വ വൈകുന്നേരം സിപിഐ എം കേന്ദ്രകമ്മിറ്റി ഓഫീസായ എകെജി ഭവനിലേക്ക് ഡൽഹി പൊലീസ് എത്തിയിരുന്നു. അഞ്ച്‌ വർഷംമുൻപുള്ള കേസ്‌ കുത്തിപ്പൊക്കി സിജെപിക്കൊപ്പം നീറ്റ്‌ ചോദ്യചോർച്ച സമരത്തിന്‌ നേതൃത്വംനൽകിയ ഐഷിയെ ജയിലിലടക്കാനായിരുന്നു ശ്രമം. എന്നാൽ സ്വകാര്യ വാഹനത്തിൽ നെയിംപ്ലേറ്റോ യൂണിഫോമോ ഇല്ലാതെ എത്തിയ ഡൽഹി പൊലീസ് സംഘത്തെ സിപിഐ എം നേതാക്കളും പ്രവർത്തകരും പ്രതിരോധിച്ച് തിരിച്ചയച്ചു. തുടർന്ന് അറസ്റ്റ് വാറന്റ് തടയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഐഷി കോടതിയെ സമീപിക്കുകയായിരുന്നു.


നീറ്റ് പരീക്ഷാക്രമക്കേടിനെതിരായ പ്രക്ഷോഭത്തിൽ തുടക്കം മുതൽ സജീവമായിരുന്ന ഐഷി, സോനം വാങ്ചുക് അറസ്റ്റിലായതോടെ നിരാഹാരസമരവും നടത്തിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home