ad
Deshabhimani

ഹരിയാനയിൽ അവിശ്വാസ പ്രമേയം തള്ളി

haryana
വെബ് ഡെസ്ക്

Published on Dec 20, 2025, 11:39 AM | 1 min read

ഹരിയാനയിലെ ബിജെപി സർക്കാരിനെതിരെ കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ശബ്ദ വോട്ടിലൂടെ തള്ളി. സംസ്ഥാന നിയമസഭയിൽ അഞ്ച് മണിക്കൂർ നീണ്ട ബഹളത്തിന് ശേഷം പ്രതിപക്ഷ പാർട്ടി എംഎൽഎമാർ വാക്ക്ഔട്ട് നടത്തി.

'വോട്ട് മോഷണം', ക്രമസമാധാനം, തൊഴിലില്ലായ്മ, കർഷകരുടെ ദുരിതം തുടങ്ങിയ നിരവധി വിഷയങ്ങളിൽ സർക്കാരിനെതിരെ പ്രതിപക്ഷം രൂക്ഷമായ ആക്രമണം അഴിച്ചുവിട്ടു.


മുഖ്യമന്ത്രി നയാബ് സിംഗ് സൈനി തൃപ്തികരമായ മറുപടി പോലും നൽകാതെയാണ് സഭയിൽ പെരുമാറുന്നതെന്ന്  പ്രതിപക്ഷ നേതാവ് ഭൂപീന്ദർ സിംഗ് ഹൂഡയുടെ നേതൃത്വത്തിൽ കോൺഗ്രസ് അംഗങ്ങൾ ആരോപിച്ചു.


നിലവിലെ സർക്കാരിനെതിരെ കോൺഗ്രസ് കൊണ്ടുവരുന്ന ആദ്യ അവിശ്വാസ പ്രമേയമാണിത്. മുൻ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിന്റെ കാലത്ത് കോൺഗ്രസ് രണ്ടുതവണ അവിശ്വാസ പ്രമേയം കൊണ്ടുവന്നിരുന്നു. എന്നാൽ അവയും പരാജയപ്പെട്ടു. ജനവിരുദ്ധ നയങ്ങളും ദുർബലമായ മാനേജ്‌മെന്റും കാരണം ഹരിയാന സർക്കാർ എല്ലാ മേഖലകളിലും പരാജയപ്പെട്ടുവെന്ന് കോൺഗ്രസ് ആരോപിച്ചു.


എങ്കിലും പ്രതിപക്ഷ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ല. ഭരണ വീഴ്ചകൾ ജനങ്ങളിലേക്ക് എത്തിക്കാനും കഴിയാതെ ദുർബലമായി. ഇതിന് പിന്നാലെയാണ് അവശ്വാസ പ്രമേയം.


“സംസ്ഥാനത്തെ എല്ലാ വിഭാഗം ജനങ്ങളുടെയും വിശ്വാസം സർക്കാരിന് നഷ്ടപ്പെട്ടു. ഈ സർക്കാർ 'ലോക്തന്ത്ര'ത്തെ 'തന്ത്രലോക്' ആക്കി മാറ്റി,” എന്ന് കോൺഗ്രസ് ആരോപിച്ചു.

ബിജെപിക്ക് സഭയിൽ 48 എംഎൽഎമാരുണ്ട്, കോൺഗ്രസ് 37, ഐഎൻഎൽഡി 2, മൂന്ന് സ്വതന്ത്രർ ഭരണകക്ഷിയെ പിന്തുണയ്ക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home