ad
Deshabhimani

ബിഹാറിൽ വിചിത്ര ആക്രമണം; ഉറങ്ങിക്കിടന്ന സ്ത്രീകളുടെ മുടി മുറിക്കുന്ന അജ്ഞാതൻ ഭീതി പരത്തുന്നു

cutting women's hair

Photo Credit:India Today

വെബ് ഡെസ്ക്

Published on Jul 19, 2026, 02:47 PM | 1 min read

പട്ന: ബിഹാറിലെ ദർഭംഗയിലുള്ള ദർഹാർ ഗ്രാമവാസികൾ ഇപ്പോൾ കടുത്ത ഭീതിയിലാണ്. കഴിഞ്ഞ എട്ടു ദിവസത്തിനുള്ളിൽ രണ്ട് തവണയാണ് അജ്ഞാതനായ ഒരാൾ വീടുകളിൽ അതിക്രമിച്ച് കയറി ഉറങ്ങിക്കിടന്ന സ്ത്രീകളുടെ മുടി മുറിച്ചെടുത്തത്.


ആയുധങ്ങളുമായോ മോഷ്ടിക്കാനോ അല്ല, മറിച്ച് വിചിത്രവും ഭീതിപ്പെടുത്തുന്നതുമായ ഈ പ്രവർത്തികൾക്ക് വേണ്ടിയാണ് ഇയാൾ എത്തുന്നതെന്നത് ഗ്രാമവാസികളിൽ വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്.


രണ്ടാമത്തെ സംഭവത്തിൽ, കറുത്ത വസ്ത്രം ധരിച്ച ഒരാളെ താൻ കണ്ടതായി ഇരയായ സ്ത്രീ വ്യക്തമാക്കി. ഇയാൾ എത്തിയതോടെ തനിക്ക് അസാധാരണമായ മയക്കം അനുഭവപ്പെട്ടതായും, പിന്നീട് ഉണർന്നപ്പോൾ മുടി മുറിച്ച നിലയിൽ കണ്ടുവെന്നും അവർ വെളിപ്പെടുത്തി.


സംഭവസ്ഥലത്ത് മുറിയിൽ ഉപേക്ഷിച്ച നിലയിൽ കത്രികയും കണ്ടെത്തിയിട്ടുണ്ട്. മോഷണമോ ശാരീരികമായ മറ്റ് ഉപദ്രവങ്ങളോ ഇല്ലാത്തതിനാൽ, ഇതൊരു മാനസികരോഗിയുടെ പ്രവർത്തിയാണോ എന്ന സംശയത്തിലാണ് നാട്ടുകാരും പോലീസും.


സംഭവത്തിൽ ഗ്രാമവാസികളുടെ പരാതിയെത്തുടർന്ന് ബിഹാർ മന്ത്രി മദൻ സാഹ്നി നേരിട്ടെത്തി ബാധിക്കപ്പെട്ട കുടുംബങ്ങളെ സന്ദർശിച്ചു. കേസ് അതീവ ഗൗരവമായി കാണണമെന്നും അക്രമിയെ എത്രയും വേഗം പിടികൂടണമെന്നും അദ്ദേഹം പോലീസിന് കർശന നിർദ്ദേശം നൽകി.


ഫോറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും ഉൾപ്പെടെയുള്ള സംഘങ്ങൾ സ്ഥലത്തുണ്ടെങ്കിലും, സിസിടിവി ദൃശ്യങ്ങളുടെ അഭാവം അന്വേഷണത്തിന് വലിയ തിരിച്ചടിയാകുന്നു.


എല്ലാ വ്യാഴാഴ്ച രാത്രികളിലും സമാനമായ രീതിയിൽ ആക്രമണങ്ങൾ നടക്കുന്നതും പോലീസിനെ കുഴയ്ക്കുന്നുണ്ട്. ഭീതിയിൽ കഴിയുന്ന ഗ്രാമവാസികൾക്ക് സുരക്ഷ ഉറപ്പാക്കാനും അജ്ഞാതനെ പിടികൂടാനുമുള്ള തീവ്രശ്രമത്തിലാണ് പോലീസ് ഇപ്പോൾ.








Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home