ad
Deshabhimani

തെരുവ് നായ്ക്കൾക്ക് മൈക്രോ ചിപ്പ്, 35കോടിയുടെ പദ്ധതിയുമായി ഡൽഹി സര്‍ക്കാര്‍

delhi stray dogs
വെബ് ഡെസ്ക്

Published on Jan 17, 2026, 05:00 PM | 1 min read

ന്യൂഡൽഹി:തെരുവ് നായ്ക്കളുടെ മൈക്രോചിപ്പിംഗിനും വാക്സിനേഷനും എന്ന പേരിൽ 35കോടി രൂപയുടെ പദ്ധതിയുമായി ഡൽഹി സര്‍ക്കാ‍ര്‍.


ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ പരിധിയിലെ തെരുവ് നായ്ക്കളുടെ വാക്സിനേഷൻ ജീവചരിത്രം,വാസ സ്ഥാനം,ഐഡന്റിറ്റി തുടങ്ങിയ വിവരങ്ങൾ രേഖപ്പെടുത്തുന്ന ചിപ്പ് ഘടിപ്പിക്കും എന്നാണ് പ്രഖ്യാപനം.ഓരോ മൃഗത്തിന്റെയും തൊലിക്കടിയിൽ ഒരു സംയോജിത ചിപ്പ് സ്ഥാപിക്കും.


നീക്കിവെച്ച തുകയിൽ 20കോടി രൂപ മാത്രമാണ് മുനിസിപ്പൽ കോര്‍പ്പറേഷൻ ചെലവഴിക്കുക.ബാക്കി 15കോടി സന്നദ്ധ സംഘങ്ങൾക്ക് വിതരണം ചെയ്യുമെന്നാണ് പദ്ധതി വിശദീകരിക്കുന്നത്.നഗരത്തിലെ തെരുവ് നായ്ക്കളെ കൈകാര്യം ചെയ്യുന്നതിനാണ് ഈ സംവിധാനമന്ന് സിവിൽ ഉദ്യോഗസ്ഥർ പറഞ്ഞു.


എന്നാൽ തെരുവ് നായ്ക്കളുടെ ആക്രമണം എങ്ങിനെ ഇതുവഴി നേരിടും എന്നത് വ്യക്തമല്ല.നേരത്തെ വായു മലിനീകരണം നേരിടുന്നതിന് കൃത്രിമ മഴ പെയ്യിക്കാൻ എന്ന പേരിൽ കോടികൾ ചെലവഴിച്ചത് വൻ തോതിൽ വിമര്‍ശിക്കപ്പെട്ടിരുന്നു.മഴ പെയ്യിക്കാനും കഴിഞ്ഞില്ല.


മൈക്രോ ചിപ്പിങ്ങിനായുള്ള വിഹിതത്തിന്റെ 20കോടി രൂപ കോർപ്പറേഷൻ നേരിട്ട് ചെലവഴിക്കുമെന്നും ബാക്കി 15കോടി രൂപ മൃഗക്ഷേമത്തിൽ പരിചയമുള്ള സർക്കാരിതര സംഘടനകളുമായുള്ള പങ്കാളിത്തത്തിലൂടെ ചെലവഴിക്കുമെന്നും വിശദീകരിക്കുന്നു.


തെരുവ് നായ്ക്കൾക്ക് വാക്സിനേഷൻ നൽകുന്നതിനും ട്രാക്ക് ചെയ്യുന്നതിനും ആവശ്യമായ ഫീൽഡ് വർക്ക് വികസിപ്പിക്കുന്നതിനും ത്വരിതപ്പെടുത്തുന്നതിനുമാണ് എൻജിഒകളുമായുള്ള സഹകരണം. മൂന്ന് മാസത്തിനുള്ളിൽ നഗരത്തിലുടനീളം കുറഞ്ഞത് 25,000നായ്ക്കൾക്ക് മൈക്രോചിപ്പ് ഘടിപ്പിക്കും.


ഒരു മൈക്രോചിപ്പിന്റെ വില ഏകദേശം 300രൂപ എങ്കിലും വരും.നേരത്തെ തലസ്ഥാനത്തെ കുരങ്ങുകളെ പിടികൂടുന്നതിനും മാറ്റി സ്ഥാപിക്കുന്നതിനുമായി കോർപ്പറേഷൻ 60ലക്ഷം രൂപ നീക്കിവെച്ചിരുന്നു.


2026-27ബജറ്റിൽ വെറ്ററിനറി സേവനങ്ങൾക്ക് 131.06കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് കോർപ്പറേഷൻ രേഖകൾ പറയുന്നു.ഇതിൽ നിന്നാണ് തുക കണ്ടെത്തുന്നത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home