ad
Deshabhimani

മ്യാൻമറിൽ തടങ്കലിലാക്കി സൈബർ കുറ്റകൃത്യങ്ങൾ ചെയ്യിപ്പിച്ചു; 7 ഇന്ത്യക്കാരെ രക്ഷപെടുത്തി

cyber crime

പ്രതീകാത്മകചിത്രം

വെബ് ഡെസ്ക്

Published on Dec 21, 2025, 09:03 AM | 2 min read

താനെ : മ്യാൻമറിൽ "സൈബർ അടിമകളായി" തടവിലാക്കപ്പെടുകയും അന്താരാഷ്ട്ര സാമ്പത്തിക തട്ടിപ്പുകൾ നടത്താൻ നിർബന്ധിതരാകുകയും ഏഴ് പേരെ മഹാരാഷ്ട്ര പൊലീസ് രക്ഷപെടുത്തിയതായി മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു. മീരാ ഭയാൻദർ വസായ് വിരാർ (എംബിവിവി) ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് ഏഴ് പേരെ മോചിപ്പിച്ചത്. മ്യാൻമറിലെ മ്യവാഡി ടൗൺഷിപ്പിലെ കുപ്രസിദ്ധമായ കെ കെ പാർക്കിലാണ് ആളുകളെ തടവിലാക്കിയിരുന്നതെന്ന് ഉദ്യോ​ഗസ്ഥർ പറഞ്ഞു.


"മ്യാൻമറിൽ തടങ്കലിലായിരുന്ന മീരാ റോഡ് നിവാസികളായ സയ്യിദ് ഇർതിസ് ഫസൽ അബ്ബാസ് ഹുസൈനും അമ്മാർ അസ്ലം ലക്ഡാവാലയും രക്ഷപെട്ട് നയനഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെത്തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. 2025 ജൂലൈ മുതൽ സെപ്തംബർ വരെ ബാങ്കോക്കിൽ ജോലി വാഗ്ദാനം ചെയ്ത് പരിചയക്കാരായ ആസിഫ് ഖാനും അദ്നാൻ ഷെയ്ക്കും തങ്ങളെ പ്രലോഭിപ്പിച്ചതായി ഇരുവരും വെളിപ്പെടുത്തി. എന്നാൽ ബാങ്കോക്കിലേക്ക് കൊണ്ടുപോകുന്നതിനുപകരം ഇവരെ മ്യാൻമറിലേക്ക് കൊണ്ടുപോയതായി അസിസ്റ്റന്റ് പൊലീസ് കമീഷണർ മദൻ ബല്ലാൽ പറഞ്ഞു.


"UU8 എന്ന കമ്പനിയിലെ സ്റ്റീവ്, അന്ന, ലിയോ എന്നീ മൂന്ന് പേർക്ക് ഇവരെ കൈമാറി. ശാരീരികമായി പീഡിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇവരെ തടവിലാക്കിയത്. വിദേശ പൗരന്മാരെ സൈബർ തട്ടിപ്പുകളിൽ കുടുക്കാൻ നിർബന്ധിച്ചു. വിസമ്മതിച്ചപ്പോൾ, വിവിധ ഇന്ത്യൻ ബാങ്ക് അക്കൗണ്ടുകൾ വഴി ഓരോരുത്തർക്കും മോചനദ്രവ്യമായി 6 ലക്ഷം രൂപ വീതം നൽകണമെന്ന് ആവശ്യപ്പെട്ടു.


മീര ഭയാൻഡറിലെയും വസായ്- വിരാറിലെയും നിരവധി യുവാക്കൾ ഈ റാക്കറ്റിൽ കുടുങ്ങിയിട്ടുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി ക്രൈംബ്രാഞ്ച് യൂണിറ്റ് I സീനിയർ ഇൻസ്പെക്ടർ സുശീൽകുമാർ ഷിൻഡെ പറഞ്ഞു. "പാസ്‌പോർട്ട് നമ്പറുകൾ, മ്യാൻമർ ആസ്ഥാനമായുള്ള ഐപി വിലാസങ്ങൾ, മൊബൈൽ ഡാറ്റ എന്നിവ വിശകലനം ചെയ്താണ് തടവിലാക്കപ്പെട്ടവരെ കണ്ടെത്തിയത്. ന്യൂഡൽഹിയിലെ ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ (I4C) വഴി യാങ്കോണിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടു. ഒക്ടോബർ 21 ന് മ്യാൻമർ സൈന്യം കെ കെ പാർക്കിൽ റെയ്ഡ് നടത്തി.


എം‌ബി‌വി‌വി പൊലീസ് നൽകിയ ഡാറ്റ ഉപയോഗിച്ച്, ഈ ആഴ്ച ഏഴ് ഇന്ത്യക്കാരെ തിരിച്ചറിഞ്ഞ് തിരിച്ചയച്ചതായി ഷിൻഡെ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട്, ഗുജറാത്തിലെ സൂറത്തിലെ മീര ഭയാന്ദറിൽ നിന്നും ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നിന്നും നാല് പേരെ അറസ്റ്റ് ചെയ്തു. ബിഎൻഎസിലെ വകുപ്പുകൾ പ്രകാരം മനുഷ്യക്കടത്ത്, മോചനദ്രവ്യത്തിനായി തട്ടിക്കൊണ്ടുപോകൽ, വഞ്ചന തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home