മറാഠ്വാഡയിൽ കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ജീവനൊടുക്കിയത് 5000 കര്‍ഷകർ

മുംബെെ: മഹാരാഷ്ട്രയിലെ മറാഠ്വാഡ മേഖലയിൽ വിളനാശം ഉൾപ്പെടെ തിരിച്ചടികൾ മൂലം കഴിഞ്ഞ അഞ്ചുവർഷത്തിനിടെ അയ്യായിരത്തിലധികം കർഷകർ ജീവനൊടുക്കിയതായി കണക്കുകൾ.ഛത്രപതി സംഭാജിനഗർ, ജൽന, പർഭാനി, നാന്ദെ ഡ്, ബീഡ്, ധാരാശിവ്, ഹിംഗോളി, ലാത്തൂർ ജില്ലകൾ ഉൾപ്പെടുന്ന മറാത്ത്വാഡയുടെ മുഖ്യവരുമാനം കൃഷിയാണ്.ഓരോ വർഷത്തെയും കണക്കുകൾ പരിശോധിച്ചാൽ കഴിഞ്ഞവർഷമാണ് ഏറ്റവും കൂടുതൽ കർഷകർ ജീവൻ അവാനിപ്പിച്ചത്, 1129 പേർ.
2021 ൽ 887 കർഷകരും 2022ൽ 1023 പേരും തൊട്ടടുത്ത വർഷം 1088 പേരും ജീവനൊടുക്കി. 2024ൽ 948 കർഷകരും ജീവതം അവസാനിപ്പിച്ചു. ബീഡ് ജില്ലയിൽമാത്രം ജീവനൊടുക്കിയത് 256 കർഷകരാണ്. 193 കുടുംബങ്ങൾക്കു സർക്കാർ സഹായം ലഭിച്ചുവെന്നും ഡിവിഷണൽ കമ്മിഷണർ ഓഫീസിൻറെ കണക്കുകളിൽ പറയുന്നു.
കരിമ്പ്, പരുത്തി, ധാന്യങ്ങൾ എന്നിവയാണ് പ്രധാന വിളകൾ. .93 കുടുംബങ്ങൾക്കു സർക്കാർ സഹായം ലഭിച്ചുവെന്നും ഡിവിഷണൽ കമ്മിഷണർ ഓഫീസിൻറെ കണക്കുകളിൽ പറയുന്നു.മുൻകാലങ്ങളിൽ വരൾച്ചയാണ് മറാത്ത്വാഡയിലെ കർഷകരെ ബുദ്ധിമുട്ടിച്ചിരുന്നതെങ്കിൽ ഏതാനുംവർഷങ്ങളായി അധികമഴയാണ് പ്രശ്നം. 2025 സെപ്റ്റംബർ-ഒക്ടോബറിലെ കനത്ത പ്രളയവും കർഷകർക്കു കനത്ത ആഘാതമായി.










0 comments