ad
Deshabhimani

അനിൽ അംബാനിക്ക് വീണ്ടും ഇഡി സമൻസ്; ഫെബ്രുവരി 26-ന് ഹാജരാകാൻ നിർദ്ദേശം

Ambani.jpg
വെബ് ഡെസ്ക്

Published on Feb 19, 2026, 06:25 PM | 1 min read

ന്യൂഡൽഹി: റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിക്ക് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) പുതിയ സമൻസ് അയച്ചു. വിദേശനാണ്യ വിനിമയ ചട്ട ലംഘനവുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. ഫെബ്രുവരി 26-ന് ചോദ്യം ചെയ്യലിനായി ഹാജരാകാനാണ് ഇഡി നിർദ്ദേശിച്ചിരിക്കുന്നത്.


നേരത്തെയും ഈ കേസിൽ അനിൽ അംബാനിയെ ഇഡി ചോദ്യം ചെയ്തിരുന്നു. വിദേശത്തുള്ള ആസ്തികളും പണമിടപാടുകളും സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ അന്വേഷണ ഏജൻസി ആവശ്യപ്പെട്ടിട്ടുണ്ട്.


അന്വേഷണവുമായി സഹകരിക്കുമെന്ന് അംബാനിയുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു. പണ്ടോറ പേപ്പേഴ്സ് വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് അംബാനിക്കെതിരെയുള്ള അന്വേഷണം ഊർജിതമായത്.


റിലയൻസ് ഗ്രൂപ്പിന്റെ വിവിധ ഇടപാടുകളിൽ വിദേശനാണ്യ ചട്ടങ്ങളുടെ ലംഘനം നടന്നിട്ടുണ്ടോ എന്നാണ് ഇഡി പരിശോധിക്കുന്നത്. കോർപ്പറേറ്റ് മേഖലയിലെ പ്രമുഖർക്കെതിരെ കേന്ദ്ര ഏജൻസികൾ നടത്തുന്ന അന്വേഷണങ്ങൾ വലിയ ചർച്ചയായിരിക്കുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home