ad
Deshabhimani

ഉന്നാവോ കേസ്: കുൽദീപ് സിംഗ് സെംഗാറിന് ഡൽഹി ഹൈക്കോടതിയുടെ നോട്ടീസ്; അതിജീവിതയുടെ ഹർജിയിൽ നടപടി

Kuldeep.jpg
വെബ് ഡെസ്ക്

Published on Feb 19, 2026, 06:04 PM | 1 min read

ന്യൂഡൽഹി: ഉന്നാവോ ബലാത്സംഗക്കേസിലെ അതിജീവിതയുടെ പിതാവ് കസ്റ്റഡിയിൽ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് മുൻ ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെംഗാറിന് ഡൽഹി ഹൈക്കോടതി നോട്ടീസ്. കേസിൽ കീഴ്ക്കോടതി വിധി ചോദ്യം ചെയ്ത് അതിജീവിത നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ദിനേഷ് കുമാർ ശർമ്മ അധ്യക്ഷനായ ബെഞ്ചിന്റെ നടപടി.


2018-ലാണ് അതിജീവിതയുടെ പിതാവ് പോലീസ് കസ്റ്റഡിയിൽ ക്രൂരമർദ്ദനത്തിന് ഇരയായി കൊല്ലപ്പെട്ടത്. ഈ കേസിൽ സെംഗാർ ഉൾപ്പെടെയുള്ളവർക്ക് കോടതി ശിക്ഷ വിധിച്ചിരുന്നു. എന്നാൽ, ചില പ്രതികളെ കുറ്റവിമുക്തരാക്കിയ കീഴ്ക്കോടതി നടപടിക്കെതിരെയാണ് അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്.


സെംഗാറിനെതിരെ കൂടുതൽ കർശനമായ വകുപ്പുകൾ ചുമത്തണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ബലാത്സംഗക്കേസിൽ നിലവിൽ ജീവപര്യന്തം തടവ് അനുഭവിക്കുകയാണ് സെംഗാർ.


രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിക്കാൻ ശ്രമിച്ച ബിജെപി നേതാവിനെതിരെ നിയമപോരാട്ടം തുടരുമെന്ന് അതിജീവിത വ്യക്തമാക്കി. കേസ് അടുത്ത മാസം വീണ്ടും പരിഗണിക്കും. സെംഗാറിന് പുറമെ കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികളോടും കോടതി വിശദീകരണം തേടിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home