പാറ്റ പ്രയോഗം: വാക്കുകൾ വളച്ചൊടിച്ചെന്ന് ജസ്റ്റിസ് സൂര്യകാന്ത്; പ്രതിഷേധവുമായി മാധ്യമ സംഘടനകൾ

ന്യൂഡൽഹി: രാജ്യത്തെ തൊഴിൽരഹിതരായ യുവാക്കളെയും മാധ്യമപ്രവർത്തകരെയും വിവരാവകാശ പ്രവർത്തകരെയും താൻ അധിക്ഷേപിച്ചിട്ടില്ലെന്നും മാധ്യമങ്ങൾ വാക്കുകൾ വളച്ചൊടിച്ചതാണെന്നും സുപ്രീംകോടതി ചീഫ് ജസ്‌റ്റിസ് സൂര്യകാന്ത്. പ്രസ്‌താവന വൻ വിവാദമായതോടെയാണ് വിശദീകരണവുമായി രംഗത്തെത്തിയത്. യോഗ്യതയില്ലാതെ അഭിഭാഷകവൃത്തി നടത്തുന്നവരെ ഉദ്ദേശിച്ചുള്ളതായിരുന്നു പരാമർശം. തൊഴിൽരഹിതരെ ഉദ്ദേശിച്ചായിരുന്നില്ല. അനാവശ്യമായി സമർപ്പിച്ച ഹർജി പരിഗണിക്കവേ വാക്കാൽ നടത്തിയ പരാമർശങ്ങൾ വളച്ചൊടിച്ചത് വേദനാജനകമാണ്. രാജ്യത്തെ യുവാക്കളെ അപമാനിച്ചുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്.
രാജ്യത്തിന്റെ വർത്തമാന, ഭാവി മാനവ വിഭവശേഷിയിൽ ഞാൻ അഭിമാനിക്കുന്നു എന്നു മാത്രമല്ല, ഇന്ത്യയിലെ ഓരോ യുവാക്കളും എന്നെ പ്രചോദിപ്പിക്കുകയും ചെയ്യുന്നു. അവർക്ക് എന്നോട് ബഹുമാനമുണ്ടെന്ന് പറയുന്നത് അതിശയോക്തിയല്ല. വികസിത ഇന്ത്യയുടെ തൂണായി ഞാൻ അവരെയും കാണുന്നു. തട്ടിപ്പ് ബിരുദവുമായി അഭിഭാഷകവൃത്തി നടത്തുന്നവർ മാധ്യമപ്രവർത്തനത്തിലേയ്‌ക്കും സമൂഹമാധ്യമത്തിലും മറ്റ് മാന്യമായ തൊഴിൽ മേഖലകളിലേയ്ക്കും നുഴഞ്ഞുകയറുന്നു. അവർ പാറ്റകളാണ് എന്നാണ് പറഞ്ഞത്– വിശദീകരണത്തിൽ ചീഫ് ജസ്‌റ്റിസ് പറഞ്ഞു.
തൊഴിൽരഹിതരായ യുവാക്കളെ കഴിഞ്ഞദിവസമാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് പാറ്റകളോട് ഉപമിച്ചത്. അത്തരക്കാരാണ് പിന്നീട് മാധ്യമ, സമൂഹമാധ്യമ, ആർടിഐ ആക്റ്റിവിസ്റ്റുകളായി മാറി സിസ്റ്റത്തെ ആക്രമിക്കാൻ തുടങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. മുതിർന്ന അഭിഭാഷകപദവി ആവശ്യപ്പെട്ട് ഒരു അഭിഭാഷകൻ സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസിനൊപ്പം ജസ്റ്റിസ് ജോയ്മല്യ ബാഗ്ചിയും അടങ്ങുന്ന ബെഞ്ചിൻറെ പരാമർശമുണ്ടായത് .ഇപ്പോൾ തന്നെ ഇവിടെ വ്യവസ്ഥിതിയെ ആക്രമിക്കുന്ന പരാന്നഭോജികൾ ധാരാളമുണ്ടെന്നും അവർക്കൊപ്പം കൈ കോർക്കാൻ ആഗ്രഹിക്കുകയാണോ എന്നും ബെഞ്ച് അഭിഭാഷകനോട് ചോദിച്ചു.
അതേസമയം ചീഫ് ജസ്റ്റിസിന്റ പ്രസ്താവനയ്ക്കെതിരെ ശക്തമായ വിമർശനവും പ്രതിഷേധവുമാണ് ഉയർന്നത്.ഡnd]ഹി യൂണിയൻ ഓഫ് ജേർണലിസ്റ്റ് ശക്തമായ ഭാഷയിൽ വിമർശിച്ച് പ്രസ്താവനയും ഇറക്കി.സമൂഹത്തിൽ വ്യവസ്ഥിതിയെ ആക്രമിക്കുന്ന ചില പരാന്നബോജികൾ ഇപ്പോഴുമുണ്ട്. നിങ്ങൾ അവരോടൊപ്പം കൈകോർക്കാൻ ആഗ്രഹിക്കുന്നുണ്ടോ? പാറ്റ പോലുള്ള ചെറുപ്പക്കാരുണ്ട്, അവർക്ക് ഒരു ജോലിയും ലഭിക്കുന്നില്ല, അവർക്ക് തൊഴിലിൽ സ്ഥാനമില്ല. അവരിൽ ചിലർ മാധ്യമങ്ങളായി മാറുന്നു, ചിലർ സോഷ്യൽ മീഡിയയായി മാറുന്നു, ചിലർ വിവരാവകാശ പ്രവർത്തകരായി മാറുന്നു, ചിലർ മറ്റ് പ്രവർത്തകരായി മാറുന്നു..അവർ എല്ലാവരെയും ആക്രമിക്കാൻ തുടങ്ങുന്നു- എന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.
മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും വ്യവസ്ഥിതിയെ സജീവമായി ചോദ്യം ചെയ്യുന്നവരോടുള്ള അദ്ദേഹത്തിന്റെ ദൗർഭാഗ്യകരമായ അവജ്ഞയാണ് ചീഫ് ജസ്റ്റിസിന്റെ പ്രസ്താവനകളിൽ പ്രതിഫലിക്കുന്നത്. ആറ് മാസം മുമ്പ്, വ്യാവസായിക വളർച്ചയുടെ അതിശയകരമായ പ്രകടനത്തിനും അടച്ചുപൂട്ടൽ ഫാക്ടറികൾക്കും ട്രേഡ് യൂണിയനുകളെ അദ്ദേഹം വിമർശിച്ചിരുന്നു. ഇപ്പോൾ, ഇരകളെ കുറ്റപ്പെടുത്തുന്നത് തുടരുന്നു. രാജ്യത്തെ തൊഴിലില്ലാത്ത യുവാക്കൾക്ക് നേരെ തന്റെ തോക്കുകൾ ചൂണ്ടുകയാണദ്ദേഹം. സർക്കാർ നടത്തിയ സർവേകൾ പ്രകാരം കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക, സാമൂഹിക നയങ്ങളുടെ ഫലമായി തൊഴിലില്ലായ്മ വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന വിവരമാണ് പുറത്തുവരുന്നത്
തൊഴിലില്ലാത്തവരോ, തൊഴിലില്ലാത്തവരോ ആയ മാധ്യമപ്രവർത്തകരോ, തൊഴിലില്ലാത്ത അഭിഭാഷകരോ ആകട്ടെ, ശരാശരി പൗരന്മാരുടെ ദൈനംദിന പോരാട്ടങ്ങളോട് സഹാനുഭൂതി കാണിക്കാൻ എല്ലാ തലങ്ങളിലുമുള്ള നീതിന്യായ വ്യവസ്ഥയിലുള്ളവരോട് അഭ്യർഥിക്കുന്നു. അവരെ പരാന്നബുക്കുകളായി മുദ്രകുത്തുന്നതിനുപകരം അവരെ സഹായിക്കണമെന്ന് ഞങ്ങൾ അഭ്യർഥിക്കുന്നു. വിവിധ സംസ്ഥാന, കേന്ദ്ര സർവകലാശാലകൾ ഉൾപ്പെടെ രാജ്യത്തെ പത്രപ്രവർത്തന സ്ഥാപനങ്ങളിൽ നിന്ന് പഠിക്കുകയോ പഠനം പൂർത്തിയാക്കുകയോ ചെയ്യുന്ന ആയിരക്കണക്കിന് മാധ്യമ വിദ്യാർത്ഥികൾക്കൊപ്പവും ഞങ്ങൾ നിലകൊള്ളുന്നു.പത്രപ്രവർത്തകരുടെ ഏറ്റവും പഴയ പ്രൊഫഷണൽ ട്രേഡ് യൂണിയൻ എന്ന നിലയിൽ, മാധ്യമപ്രവർത്തന വിദ്യാർഥികളോടും തൊഴിലില്ലാത്ത യുവാക്കളോടും ഞങ്ങൾ പറയാൻ ആഗ്രഹിക്കുന്നത്, വ്യവസ്ഥിതിയെ ചോദ്യം ചെയ്യുന്നത് ജനാധിപത്യത്തിൽ അനിവാര്യമായ ഒരു ഘടകമാണ് എന്നാണ്. ഈ രാജ്യത്തെ മികച്ചതാക്കാൻ അവർ അത് തുടർന്നും ചെയ്യണം-സംഘടന പ്രസ്താവനയിൽ അറിയച്ചു.










0 comments