നാഗാവംശജരുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ സംഘര്‍ഷം; മണിപ്പൂരില്‍ രണ്ട് കുക്കികൾ കൊല്ലപ്പെട്ടു

image: the new indian express
ഇംഫാൽ : മണിപ്പൂരിൽ വംശീയ സംഘർഷം തുടരുന്നു. ബന്ദികളാക്കപ്പെട്ട ആറ് നാഗാവംശജരെ മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെയുണ്ടായ ആക്രമണത്തിൽ രണ്ട് കുക്കികൾ കൊല്ലപ്പെട്ടു.
മ്യാൻമർ അതിർത്തിയോട് ചേർന്നുള്ള കംജോങ് ജില്ലയിൽ വ്യാഴാഴ്ച പുലർച്ചെ അജ്ഞാതരായ തോക്കുധാരികൾ രണ്ട് കുക്കികളെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. അക്രമികളെ ഗ്രാമത്തിലെ പള്ളികളുൾപ്പെടെ ഏഴ് കെട്ടിടങ്ങൾക്ക് തീയിട്ടതായും റിപ്പോർട്ടുകളുണ്ട്. നാഗാ സായുധ സംഘമാണ് ആക്രമണം നടത്തിയതെന്ന് ഈസ്റ്റേൺ കുക്കി ചീഫ്സ് അസോസിയേഷൻ ആരോപിച്ചു. അതേസമയം, രണ്ട് കുക്കികൾ തമ്മിലുള്ള അതിർത്തി തർക്കമാണ് ആക്രണത്തിലേക്ക് നീങ്ങിയതെന്ന് ഈസ്റ്റേൺ കമാൻഡ് നാഗാ വില്ലേജ് ഗാർഡും അറിയിച്ചു.
കഴിഞ്ഞ മാസം കുക്കി തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ ആറ് നാഗാ വംശജരെ ബുധനാഴ്ച ക്രൂരമായി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തുകയായിരുന്നു. കാംഗ്പോക്പി ജില്ലയിൽ നിന്നാണ് അതിക്രൂരമായി വികൃതമാക്കപ്പെട്ട നിലയിൽ ഇവരുടെ മൃതദേഹങ്ങൾ കണ്ടെടുത്തത്.










0 comments