ad
Deshabhimani

ബംഗാളിൽ‌ കനത്ത പോളിംഗ്, മൂന്നുമണി വരെ 77.87 ശതമാനം; മുർഷിദാബാദിൽ സംഘർഷം

murshidabad.
വെബ് ഡെസ്ക്

Published on Apr 23, 2026, 04:40 PM | 1 min read

കൊൽക്കത്ത: ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളിൽ‌ കനത്ത പോളിംഗ്. മൂന്നുമണി വരെ 78.77 ശതമാനം പോളിംഗ് രേഖപ്പെടുത്തി. വോട്ടെടുപ്പിനിടെ മുർ‌ഷിദാബാദിൽ‌ രണ്ടിടത്ത് അക്രമ സംഭവങ്ങളുണ്ടായി. ഇതിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. സംഭവത്തിൽ‌ പൊലീസ് കേസെടുത്തു.


82 ശതമാനമായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പിൽ‌ ആകെ പോൾ ചെയ്ത വോട്ടെങ്കിൽ, നിലവിൽ മൂന്നുമണി ആയപ്പോഴേക്കും 78 ശതമാനത്തിലധികം പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നതിനാൽ കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ വോട്ട് പോൾ ചെയ്യുമെന്ന പ്രതീക്ഷയിലാണ് മുന്നണികൾ. ബിർബുംഗ്, ദക്ഷിൺ ദിനാജ്പൂർ, ജാർ‌ഗ്രാം, പശ്ചിമ മേദിനിപൂർ എന്നിവിടങ്ങളിൽ 80 ശതമാനത്തിലധികം പോളിംഗ് നടന്നതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.


കഴിഞ്ഞ തവണത്തേക്കാൾ പോളിംഗ് ഉറപ്പാണെന്ന് രാഷ്ട്രീയ പാർട്ടികൾ പറയുന്നു. കനത്ത പോളിംഗ് ഭരണ മാറ്റത്തിന്റെ ശക്തമായ സൂചന തന്നെയാണെന്നാണും വിവിധ പ്രതിപക്ഷ പാർട്ടികൾ അവകാശപ്പെടുന്നു. അതേസമയം, പ്രധാന പോരാട്ടം നടക്കുന്ന സ്ഥലമായ മുർ‌ഷിദാബാദിൽ ആം ജനത ഉന്നയാൻ പാർട്ടി നേതാവ് (എജെയുപി) ഹുമയൂൺ കബീർ മത്സരിക്കുന്ന മണ്ഡലമായ രജീ നഗർ നൗദയിൽ സ്കൂളിന് സമീപം പെട്രോൾ ബോംബ് സ്ഫോടനം നടന്നിരുന്നു.ഇതുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷമാണ് പ്രശ്നങ്ങൾക്ക് തുടക്കമാകുന്നത്.


സ്ഥലം സന്ദർ‌ശിക്കാനെത്തിയ ഭരത്പൂർ എംഎൽഎ ഹുമയൂൺ കപൂറും തൃണമൂൽ കോൺഗ്രസ് പ്രവർ‌ത്തകരും തമ്മില്‍ അക്രമമുണ്ടാവുകയായിരുന്നു. 16 ജില്ലകളിലെ 152 മണ്ഡലങ്ങളിലാണ് ബംഗാളിൽ വോട്ടിംഗ് പുരോഗമിക്കുന്നത്. സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു.





deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home