ഛത്തീസ്​ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി

Malayali nuns arrested
വെബ് ഡെസ്ക്

Published on Jul 29, 2025, 03:35 PM | 1 min read

റായ്പുർ: ഛത്തീസ്​ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി. സിസ്റ്റർ പ്രീതി മേരി, സിസ്റ്റർ വന്ദന ഫ്രാൻസിസ് എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. രണ്ട് പേരും ദുർ​ഗിലെ സെൻട്രൽ ജയിലിൽ തുടരും. സെക്ഷൻസ് കോടതിയിൽ അടുത്ത ദിവസം ജാമ്യാപേക്ഷ നൽകുമെന്ന് അഭിഭാഷക അറിയിച്ചു. നാളെ വിഷയം പാർലമെന്റിൽ ഉന്നയിക്കുമെന്നും, കന്യാസ്ത്രീകൾക്ക് എല്ലാ പിന്തുണയും നൽകുമെന്നും എംപിമാർ പറഞ്ഞു.


മാതാപിതാക്കളുടെ അനുമതിയോടെ വീട്ടുജോലിക്കായി എത്തിയ പെൺകുട്ടികളെയും ബന്ധുവിനെയും കൂട്ടാനെത്തിയ കന്യാസ്‌ത്രീകളെയും വെള്ളിയാഴ്‌ച പകൽ എട്ടരയോടെ ബജരംഗ്‌ദളുകാർ ട്രെയിനിൽ തടഞ്ഞതോടെയാണ്‌ സംഭവങ്ങളുടെ തുടക്കം. ടിടിഇ അറിയിച്ചതനുസരിച്ചാണ്‌ ബജ്‌രംഗ്‌ദൾ പ്രവർത്തകർ റെയിൽവെ സ്‌റ്റേഷനിലെത്തി ആൾക്കൂട്ട വിചാരണയ്‌ക്കും അതിക്രമത്തിനും കന്യാസ്‌ത്രീകളെ വിധേയരാക്കിയത്‌. മതപരിവർത്തനമല്ലെന്നും ജോലിക്കായി പോകുകയാണെന്ന്‌ പറഞ്ഞിട്ടും ചെവിക്കൊണ്ടില്ല. മാതാപിതാക്കളുടെ സമ്മതപത്രം കാണിച്ചിട്ടും അതിക്രമം തുടർന്നു. ബജ്‌രംഗ്‌ദളുകാർ തന്നെയാണ്‌ കന്യാസ്‌ത്രീകളെ പൊലീസ്‌ സ്റ്റേഷനിലെത്തിച്ചത്‌.


mps in chhattisgarhപോലീസ് കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്ത കന്യാസ്ത്രീകളെ കാണുന്നതിനായി ഇടതുപക്ഷ നേതാക്കളായ ബൃന്ദ കാരാട്ട്, ആനിരാജ, എംപിമരായ കെ രാധാകൃഷ്ണൻ , എ എ റഹീം , പി പി സുനീർ, ജോസ് കെ മാണി എന്നിവർ ഛത്തീസ്ഗഢ് വിമാനത്താവളത്തിൽ നിന്നും പുറത്ത് വരുന്നു. ഫോട്ടോ പി വി സുജിത്


അതേസമയം, മലയാളി കന്യാസ്ത്രീകൾ നിർബന്ധിത മതപരിവർത്തനവും മനുഷ്യക്കടത്തും നടത്തിയെന്ന ഛത്തീസ്​ഗഡ് പൊലീസിന്റെ ആരോപണം തള്ളി പെൺകുട്ടികളുടെ കുടുംബം. കന്യാസ്ത്രീകൾ നിരപരാധികളാണെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് പെൺകുട്ടികള്‍ ഇവർക്കൊപ്പം പോയതെന്നും ബന്ധുക്കൾ പറഞ്ഞു. ​ഗുരുതര വകുപ്പുകൾ ചുമത്തി സിസ്റ്റർ പ്രീതി മേരിയെയും സിസ്റ്റർ വന്ദന ഫ്രാൻസിസിനെയും ജയിലിലടച്ച നടപടി ബിജെപി സർക്കാർ ന്യായീകരിക്കുന്നതിനിടെയാണ് കള്ളക്കേസിനെതിരെ പെൺകുട്ടികളുടെ കുടുംബങ്ങൾ രം​ഗത്തെത്തിയത്.


കന്യാസ്ത്രീകൾക്കെതിരെ ​10 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ​ഗുരുതര വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സിസ്റ്റർ പ്രീതി മേരിയെ ഒന്നാംപ്രതിയും സിസ്റ്റർ വന്ദന ഫ്രാൻസിസിനെ രണ്ടാം പ്രതിയുമാക്കിയാണ്‌ കേസ്‌. നിർബന്ധിത മതപരിവർത്തനം (ഛത്തീസ്‌ഗഡ്‌ മതസ്വാതന്ത്ര്യ നിയമം–നാലാം വകുപ്പ്‌), മനുഷ്യക്കടത്ത്‌ (ഭാരതീയ ന്യായ സംഹിത– 143–-ാം വകുപ്പ്‌), രാജ്യവിരുദ്ധ പ്രവർത്തനം(ബിഎൻഎസ്‌ 152–-ാം വകുപ്പ്‌) തുടങ്ങി ഗുരുതര വുകപ്പുകളാണ്‌ ചുമത്തിയിരിക്കുന്നത്‌. 10 വർഷം വരെ തടവ്‌ ശിക്ഷ ലഭിച്ചേക്കാം. ആദ്യ എഫ്‌ഐആറിൽ പൊലീസ്‌ ‘നിർബന്ധിത മതപരിവർത്തനം’ കുറ്റം ചുമത്തിയിരുന്നില്ല. ബജ്‌രംഗ്‌ദളിന്റെ സമ്മർദത്തെഫലമായി പിന്നീട്‌ ഈ വകുപ്പും രാജ്യവിരുദ്ധ പ്രവർത്തനത്തിനുള്ള 152–-ാം വകുപ്പും ഉൾപ്പെടുത്തിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Home