അമിത് ഷാ മറുപടി പറയണം; ഐഷി ഘോഷിനെതിരായ പൊലീസ് നടപടി രാജ്യസഭയിൽ ഉന്നയിച്ച് ജോൺ ബ്രിട്ടാസ് എംപി

ന്യൂഡൽഹി : ഡൽഹിയിലെ എകെജി ഭവനിൽ കയറി എസ്എഫ്ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്യാൻ ശ്രമിച്ചതിൽ നടപടി ആവശ്യപ്പെട്ട് ജോൺ ബ്രിട്ടാസ് എംപി വിഷയം എംപി രാജ്യസഭയിൽ ഉന്നയിച്ചു.
2021ലെ കേസിന്റെ പേരുപറഞ്ഞാണ് ഐഷിയെ അറസ്റ്റ് ചെയ്യാൻ ഡൽഹി എകെജി ഭവനിൽ പൊലീസെത്തിയത്. യൂണിഫോമില്ലാതെ മഫ്തിയിലെത്തിയ പൊലീസ് ഉദ്യോഗസ്ഥരാണ് ഐഷിയെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചതെന്നും ജോൺ ബ്രിട്ടാസ് ചൂണ്ടിക്കാട്ടി. ഐഷിക്കെതിരെ നടന്ന പ്രതികാര നടപടിയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി പറയണമെന്നും എംപി ആവശ്യപ്പെട്ടു. എന്നാല്‍ ഗുരുതരമായ വിഷയം ഉന്നയിച്ച് സംസാരിച്ചിട്ടും എംപിയെ കാമറയില്‍ കാണിക്കാഞ്ഞതിനെച്ചൊല്ലിയും സഭയില്‍ ബഹളമുയര്‍ന്നു.
പാർടി ഓഫീസിൽ കയറി ഐഷിയെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചത് ജനാധിപത്യത്തിന് നാണക്കേടാണെന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. എന്നാൽ നടന്നത് സ്വാഭാവിക നടപടി മാത്രമാണെന്നു പറഞ്ഞ് മന്ത്രി ജെ പി നദ്ദ വിഷയത്തെ ന്യായീകരിക്കുകയായിരുന്നു.










0 comments