ad
Deshabhimani

നിർമ്മിത ബുദ്ധിയിൽ അശ്ലീല വീഡിയോകൾ: ഐശ്വര്യയ്ക്ക് പിറകെ പരാതിയുമായി അഭിഷേക് ബച്ചനും

ash and abhi
വെബ് ഡെസ്ക്

Published on Sep 10, 2025, 01:02 PM | 2 min read

ന്യൂഡൽഹി: അശ്ലീല വെബ് സൈറ്റുകളിൽ ഉൾപ്പെടെ ചിത്രങ്ങളും വീഡിയോയും നിർമ്മിത ബുദ്ധി സഹായത്തോടെ സൃഷ്ടിച്ച് പ്രചരിപ്പിക്കുന്നതായി കാണിച്ച്  ബോളിവുഡ് നടൻ അഭിഷേക് ബച്ചൻ ബുധനാഴ്ച ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ഇതേ പരാതിയുമായി ഐശ്വര്യ റായിയും കോടിതിയെ സമീപിച്ചതിന് തൊട്ട് പിറകെയാണ് ഹർജി. തങ്ങളുടെ സെലിബ്രിറ്റി വ്യാപാര ഉത്പന്നങ്ങൾക്കായി ചൂഷണം ചെയ്യുന്നതും പരാതിയിൽ ആരോപിച്ചു.


പരസ്യ, വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കണമെന്നും വെബ്‌സൈറ്റുകളും പ്ലാറ്റ്‌ഫോമുകളും ചിത്രം, സാദൃശ്യം, വ്യക്തിത്വം, ലൈംഗികത പ്രകടമാക്കുന്ന വസ്തുക്കൾ എന്നിവയുൾപ്പെടെ വ്യാജ വീഡിയോകൾ ഉപയോഗിക്കുന്നതിൽ നിന്ന് തടയണമെന്നും ഇരുവരും ആവശ്യപ്പെട്ടു.


പ്രതികൾ നടന്റെ AI- ജനറേറ്റഡ് വീഡിയോകൾ സൃഷ്ടിക്കുകയും അദ്ദേഹം ഒപ്പിട്ട വ്യാജ ഫോട്ടോകളും ലൈംഗികത പ്രകടമാക്കുന്ന വസ്തുക്കളും സൃഷ്ടിക്കുകയും ചെയ്യുന്നുണ്ടെന്ന് ബച്ചനെ പ്രതിനിധീകരിച്ച അഭിഭാഷകൻ പ്രവീൺ ആനന്ദ് പറഞ്ഞു.


ഗൂഗിൾ, യൂട്യൂബ് പോലുള്ള പ്ലാറ്റ്‌ഫോമുകൾ ഉൾപ്പെടെ ഇന്റർനെറ്റിൽ നിന്ന് ബന്ധപ്പെട്ട എല്ലാ ഓൺലൈൻ വെബ്‌സൈറ്റ് ലിങ്കുകളും നീക്കം ചെയ്യണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.


ഐശ്വര്യറായ് നൽകിയ പരാതിയിൽ ഒട്ടേറെ വെബ്‌സൈറ്റുകൾ ഉത്പന്നങ്ങൾ വിൽക്കുന്നതിന് തന്റെ പേര് അനുമതിയില്ലാതെ ഉപയോഗിക്കുന്നതായും നിർമിതബുദ്ധി ഉപയോഗിച്ച് മോർഫ്ചെയ്ത അശ്ലീല ചിത്രങ്ങൾ നിർമ്മിച്ച് വിതരണം ചെയ്യുന്നതായും ബോധിപ്പിച്ചു. ഡീപ്‌ഫേക്ക് സാങ്കേതികവിദ്യകൾ ഉപയോഗിച്ച് അശ്ലീല വീഡിയോകൾ നിർമിച്ച് പ്രചരിപ്പിക്കുകയാണെന്നും അനുമതിയില്ലാതെ നടിയുടെ ചിത്രം പതിപ്പിച്ച ടി-ഷർട്ടുകളും കപ്പുകളിലും മറ്റും ഉപയോഗിച്ച് കച്ചവടം ചെയ്യുന്നതായും പരാതിപ്പെട്ടു.


സെർച്ച് എഞ്ചിനുകളിലും ഡാർക് വെബ്ബിലും ഇത്തരം ചിത്രങ്ങൾ പ്രചരിപ്പിക്കപ്പെടുന്നു. ഐശ്വര്യ നൽകിയ പരാതിയിൽ ഗൂഗിളിന് വേണ്ടി ഹാജരായ അഭിഭാഷക മംമ്ത റാണി, ഉള്ളടക്കം നീക്കം ചെയ്യുന്നതിലെ നടപടിക്രമങ്ങളെക്കുറിച്ച് സംസാരിക്കുകയും, ഇതിനായി നിര്‍ദ്ദിഷ്ട യുആര്‍എല്ലുകള്‍ സമര്‍പ്പിക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തു.


ആവശ്യപ്പെട്ട പരിഹാരങ്ങള്‍ വിപുലമായതിനാല്‍, ഓരോ പ്രതിക്കെതിരെയും വെവ്വേറെ ഉത്തരവുകള്‍ പുറപ്പെടുവിക്കുമെന്ന് കോടതി വ്യക്തമാക്കി. ഒരു പൊതുവായ ഉത്തരവ് സാധ്യമാണെങ്കില്‍ അത് പുറപ്പെടുവിക്കും, അല്ലാത്തപക്ഷം നിരോധന ഉത്തരവുകള്‍ വെവ്വേറെ നല്‍കും എന്നും പറഞ്ഞു. അഭിഷേകിന്റെ കേസും ഇന്നു തന്നെ പരിഗണിക്കുന്നുണ്ട്.


അമിതാഭ് ബച്ചൻ, നടന്മാരായ അനിൽ കപൂർ, ജാക്കി ഷ്രോഫ് എന്നിവരുൾപ്പെടെ നിരവധി വ്യക്തികൾ മുമ്പ് പരാതിയുമായി ഡൽഹി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്, സാദൃശ്യം, ശബ്ദം എന്നിവയുൾപ്പെടെയുള്ള അവരുടെ വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കാൻ ആവശ്യപ്പെടുന്ന ഹർജികളായിരുന്നു. സെലിബ്രിറ്റി ആട്രിബ്യൂട്ടുകൾ ദുരുപയോഗം ചെയ്യുന്നത് തടയുകയായിരുന്നു ആവശ്യം. നിർമ്മിത ബുദ്ധി സാങ്കേതികത സാധ്യമായതോടെ സെലിബ്രിറ്റി ഇമേജുകൾ ഉപയോഗപ്പെടുത്തിയുള്ള അശ്ലീല വ്യാപാരവും വർധിച്ചു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home