സാമ്പത്തിക സംവരണ ബില്ലില്‍ രാഷ്ട്രപതി ഒപ്പുവെച്ചു; നിയമമായി

ന്യൂഡൽഹി > മുന്നോക്കക്കാരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കു തൊഴില്‍, വിദ്യാഭ്യാസ മേഖലകളില്‍ 10 ശതമാനം സംവരണം നല്‍കുന്ന ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവെച്ചതോടെ ബില്‍ നിയമമായി. ഇതു സംബന്ധിച്ചു കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു.
ഈ ആഴ്ച ആദ്യമാണു കേന്ദ്ര സര്‍ക്കാര്‍ ബില്‍ ലോക്‌സഭയിലും രാജ്യസഭയിലും അവതരിപ്പിച്ചത്. ലോകസഭയില്‍ മൂന്നിനെതിരെ 323 വോട്ടിന് പാസാക്കിയ ബില്‍ 165 പേരുടെ പിന്തുണയോടെ രാജ്യസഭയില്‍ പാസാക്കി. സ്വകാര്യമേഖലയിലും സംവരണം വേണമെന്ന് ചൂണ്ടിക്കാട്ടി സിപിഐ എം ഭേദഗതി നിര്‍ദേശിച്ചെങ്കിലും കോണ്‍ഗ്രസ് ബിജെപി അംഗങ്ങള്‍ എതിര്‍ത്ത് വോട്ട് ചെയ്യുകയായിരുന്നു.പൊതുതെരഞ്ഞെടുപ്പ് അടുത്തിരിക്കെ മുന്നോക്ക വിഭാഗത്തെ പ്രീണിപ്പിക്കുന്നതിന്റെ ഭാഗമാണ് ബില്‍ തിരക്കിട്ട് കൊണ്ടുവന്നതെന്ന് പാര്‍ലമെന്റില്‍ പ്രതിപക്ഷം ചൂണ്ടിക്കാട്ടി.









0 comments