ad
Deshabhimani

പീഡന പരാതികൾക്ക് പുല്ലുവില; ഒഡിഷയിൽ ഒരു മാസത്തിനകം ജീവനൊടുക്കിയത് നാല് പെൺകുട്ടികൾ

Odisha
വെബ് ഡെസ്ക്

Published on Aug 12, 2025, 11:34 AM | 2 min read

ഭുവനേശ്വർ: ഒഡിഷയിൽ ഒരു മാസത്തിനിടെ നാല് പെൺകുട്ടികൾ ജീവനൊടുക്കി. ഇവയിൽ എല്ലാം പീഡന പരാതിയും നിയമ സംവിധാനത്തിന്റെ പിന്തുണയില്ലാത്ത നൈരാശ്യവും റിപ്പോർട് ചെയ്യപ്പെട്ടു. കേസ് ഇല്ലാതാക്കാൻ തെളിവ് സൃഷ്ടിക്കലായി പൊലീസ് അന്വേഷണങ്ങൾ മാറി. ഇതോടെ പ്രതിപക്ഷ നേതാവ് നവീൻ പട്‌നായിക് സംസ്ഥാനത്തെ ബിജെപി സർക്കാർ ജനങ്ങളിൽ ആത്മവിശ്വാസം സൃഷ്ടിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് ചൂണ്ടികാട്ടി രംഗത്തെത്തി. പ്രതിപക്ഷ കക്ഷികൾ പ്രത്യക്ഷ സമര രംഗത്തെത്തി.


ബാർഗഡ് ജില്ലയിൽ 13 വയസ്സുള്ള ഒരു സ്‌കൂൾ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്‌തതിന് ഒരു ദിവസത്തിന് ശേഷമാണ് പ്രശ്നം നിയമസഭയിൽ ഉന്നയിക്കപ്പെട്ടത്. മരണങ്ങളിൽ എല്ലാം വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടികാണിച്ച് പൊലീസ് അന്വേഷണത്തിനുള്ള ഉത്തരവാദിത്തം ഒഴിയുകയായിരുന്നു.


ജൂലൈ 12 ന് വടക്കൻ ഒഡീഷയിലെ ബാലസോറിലെ ഒരു കോളേജിലെ 20 വയസ്സുള്ള ഒരു വിദ്യാർത്ഥിനി പ്രൊഫസറിനെതിരായ ലൈംഗിക പീഡന പരാതിയിൽ നടപടിയെടുക്കാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്തു. രണ്ട് ദിവസത്തിന് ശേഷം എയിംസ്-ഭുവനേശ്വറിൽ ചികിത്സയിലിരിക്കെ മരിച്ചു.


ജൂലൈ 19 ന് തീരദേശ ഒഡീഷയിലെ പുരി ജില്ലയിലെ ബലംഗയിൽ 15 വയസ്സുള്ള ഒരു പെൺകുട്ടിക്ക് പൊള്ളലേറ്റു. ഓഗസ്റ്റ് 2 ന് എയിംസ്-ഡൽഹിയിൽ ചികിത്സയിലിരിക്കെ മരിച്ചു. മൂന്ന് പേർ ചേർന്ന് തന്നെ തീകൊളുത്തി കൊന്നതായി കുട്ടിയുടെ അമ്മ പരാതിപ്പെട്ടിരുന്നു.


ഡൽഹിയിലെ എയിംസിലെ ഡോക്ടർമാരുടെ സാന്നിധ്യത്തിൽ പോലീസിന് നൽകിയ ആദ്യ മൊഴിയിൽ, മോട്ടോർ സൈക്കിളിലെത്തിയ മൂന്ന് പേർ ഭാർഗവി നദിയുടെ തീരത്തേക്ക് തട്ടിക്കൊണ്ടുപോയി ബോധരഹിതയാക്കി തീകൊളുത്തിയതായി പെൺകുട്ടി നൽകിയ മൊഴി അവഗണിച്ചതായും അരോപണം ഉയർന്നു.


എന്നാൽ സംഭവത്തിൽ മറ്റാരും ഉൾപ്പെട്ടിട്ടില്ലെന്ന് പോലീസ് അവകാശപ്പെട്ടു. അവൾ മാനസിക സമ്മർദ്ദം അനുഭവിക്കുന്നുണ്ടെന്നും ആത്മഹത്യ ചെയ്തതാണെന്നും പറഞ്ഞ് കുട്ടിയുടെ പിതാവിനെ കൊണ്ട്  വീഡിയോ നിർമ്മിച്ച് പോസ്റ്റ് ചെയ്യിച്ചു.


കഴിഞ്ഞ ഒരു മാസത്തിനിടെ ഒഡീഷയിലുടനീളം പൊള്ളലേറ്റ് മരിക്കുന്ന യുവതികളുടെ പരമ്പരയിലെ നാലാമത്തെ പെൺകുട്ടിയായിരുന്നു സ്കൂൾ വിദ്യാർത്ഥിനി.


"ഈ നാല് മരണങ്ങളും ഒറ്റപ്പെട്ട കേസുകളല്ല - എല്ലാ ദിവസവും കുറ്റകൃത്യങ്ങൾക്ക് വിധേയരായതിന് ശേഷം ഏറ്റവും ദാരുണമായ രീതിയിൽ മരിക്കുന്ന നിരവധി പെൺകുട്ടികളുണ്ട്. അവരുടെ നിരാശ വെറും വ്യക്തിപരമായ ദുരന്തമല്ല. ഓരോ ദുരന്തവും അവരുടെ നിലവിളി കേൾക്കുന്നതിലെ പരാജയത്തെ പ്രതിഫലിപ്പിക്കുന്നു. നമ്മുടെ പെൺമക്കൾക്ക് സുരക്ഷിതത്വവും വിലപ്പെട്ടതും കേൾക്കുന്നതും അനുഭവപ്പെടുന്ന സംവിധാനത്തിൽ ആത്മവിശ്വാസം സൃഷ്ടിക്കുന്നതിൽ ബിജെപി ഭരണകൂടം പരാജയപ്പെടുന്നു," എന്ന് പട്‌നായിക് സോഷ്യൽ മീഡിയ പോസ്റ്റിൽ പ്രതികരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home