ജനവിരുദ്ധ നയങ്ങൾക്കെതിരെ ജനകീയ മുന്നേറ്റം; അഖിലേന്ത്യാ പണിമുടക്ക് പുരോഗമിക്കുന്നു

ദേശീയ പണിമുടക്കിനെ തുടർന്ന് ഡൽഹി നിയമസഭയിലേക്ക് നടത്തിയ മാർച്ച്| ഫോട്ടോ: പി വി സുജിത്
ന്യൂഡൽഹി: രാജ്യത്തെ പൂർണമായും കോർപറേറ്റുകൾക്ക് വിട്ടുകൊടുക്കുകയും ജനദ്രോഹ നയങ്ങൾ നടപ്പിലാക്കുകയും ചെയ്യുന്ന മോദി സർക്കാരിന് താക്കീതായി സിഐടിയു ഉൾപ്പെടെയുള്ള കേന്ദ്ര ട്രേഡ് യൂണിയനുകൾ പ്രഖ്യാപിച്ച പണിമുടക്ക് പുരോഗമിക്കുന്നു.
ബുധനാഴ്‌ച അർധരാത്രി ആരംഭിച്ച 24 മണിക്കൂർ പണിമുടക്ക് വ്യാഴാഴ്‌ച അർധരാത്രി വരെ നീളും. കേന്ദ്ര–സംസ്ഥാന സർക്കാർ ജീവനക്കാരും ബാങ്ക്, ഇൻഷുറൻസ്, കൽക്കരി, വൈദ്യുതി, പ്രതിരോധ മേഖലയിലെ ജീവനക്കാരും ഉൾപ്പെടെ കോടിക്കണക്കിന് തൊഴിലാളികളാണ് അണിനിരക്കുന്നത്. കർഷക, കർഷകത്തൊഴിലാളി സംഘടനകളും സമരമുഖത്തുണ്ട്. ഇന്ത്യൻ സമരചരിത്രത്തിലെ പുതിയ അധ്യായമായി പണിമുടക്ക് മാറും. സിപിഐ എം അടക്കമുള്ള ഇടതുപക്ഷ പാർടികളുടെയും മറ്റ് പ്രതിപക്ഷ പാർടികളുടെ പിന്തുണയിലാണ് പണിമുടക്ക്.
അഖിലേന്ത്യ പണിമുടക്കിനെ തുടർന്ന് കർണാടകയിൽ നടന്ന തൊഴിലാളി മാർച്ച്

തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിലുള്ള സിബിഎൽ ഫാക്ടറി പരിസരത്ത് തൊഴിലാളികൾ പണിമുടക്ക് സമരത്തിൽ
തെലങ്കാന സദാശിവപേട്ട് ക്ലസ്റ്റർ മേഖലയിലെ പെന്നർ കമ്പനിക്ക് മുന്നിൽ തൊഴിലാളികൾ സമരം നടത്തുന്നു
കോൾ ഇന്ത്യ ലിമിറ്റഡിന്റെ തൊഴിലാളികൾ പണിമുടക്ക് സമരത്തിൽ
ഛത്തീസ്ഗഡിലെ ഭിലായിൽ നടന്ന പ്രതിഷേധം
സേലം സ്റ്റീൽ പ്ലാന്റിലെ തൊഴിലാളികൾ പണിമുടക്കുന്നു
അഖിലേന്ത്യാ പണിമുടക്കിന്റെ ഭാഗമായി ത്രിപുരയിലെ മുഹുരിപൂരിൽ അടഞ്ഞ് കിടക്കുന്ന കടകൾ
സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ എറണാകുളം ബി എസ് എൻ എൽ ഓഫീസ് ധർണ സിഐടിയു അഖിലേന്ത്യ ജനറൽ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്യുന്നു| ഫോട്ടോ: സുനോജ് നൈനാൻ മാത്യു
സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ കോഴിക്കോട് നഗരത്തിൽ നടത്തിയ പ്രകടനം| ഫോട്ടോ: ജഗത് ലാൽ
ദേശീയ പണിമുടക്കിനെ തുടർന്ന് തിരക്കൊഴിഞ്ഞ കോഴിക്കോട് മെഡിക്കൽ കോളേജ് ജംഗ്ഷൻ| ഫോട്ടോ: ജഗത് ലാൽ
തൊഴിലാളികളുടെ കൂടെ നിൽക്കാൻ കോൺഗ്രസ് തയാറല്ല; ദേശീയ പണിമുടക്കിനെ അപമാനിക്കുന്നു: എളമരം കരീം
അസമിലെ കാമരൂപ് മെട്രോപൊളിറ്റൻ ജില്ലയിലെ റൂഫിംഗ് കമ്പനിയുടെ പ്രവേശന കവാടത്തിൽ കുത്തിയിരുന്ന് തൊഴിലാളികൾ പണിമുടക്കുന്നു
അസമിലെ ഐഒസി ബോട്ട്ലിംഗ് പ്ലാന്റ് തൊഴിലാളികൾ സമരത്തിൽ









0 comments