ad
Deshabhimani

print edition മുംബെെയിൽ 7 മാസത്തിനിടെ കാണാതായത്‌ 145 കുട്ടികളെ

MISSING 2
വെബ് ഡെസ്ക്

Published on Dec 15, 2025, 12:01 AM | 1 min read

മുംബെെ: മുംബൈയിൽ നിന്നും ഏഴ്‌ മാസത്തിനിടെ 93 പെൺകുട്ടികൾ ഉൾപ്പെടെ 145 കുട്ടികളെ കാണാതായി. കഴിഞ്ഞ 36 ദിവസത്തിനുള്ളിൽ മാത്രം പ്രായപൂർത്തിയാകാത്ത 82 കുട്ടികളെ കാണാതായി. ഇതിൽ 41 പെൺകുട്ടികളും 18 വരെ പ്രായമുള്ള 13 ആൺകുട്ടികളുമുണ്ടെന്ന്‌ ഉദ്യോഗസ്ഥർ പറഞ്ഞു. ആശങ്കാജനകമായ റിപ്പോർട്ട്‌ പുറത്തുവന്നതോടെ മഹാരാഷ്‌ട്രയിലെ എൻഡിഎ സർക്കാരിനെതിരെ വ്യാപക വിമർശമുയർന്നു. ജൂൺ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ 145 കുട്ടികളെ കാണാതായതായാണ്‌ പൊലീസ് രേഖകൾ. കുർള വില്ലേജ്, വക്കോള, പവായ്, മാൽവാനി, സക്കിനാക്ക തുടങ്ങിയ സ്റ്റേഷനുകളിലായി നിരവധി കേസുകളുണ്ട്. കുട്ടികളെ കാണാതാവുന്നതിനുപിന്നിൽ മനുഷ്യക്കടത്താണെന്ന സംശയവുമുണ്ട്‌. ജൂണിൽ കാണാതായത്‌ 26 പെൺകുട്ടികളെയാണ്‌. ഇതിലൊന്നും കാര്യമായ അന്വേഷണ പുരോഗതിയുമില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home