ജമ്മു കശ്മീരിൽ ഭീകരാക്രമണം; രണ്ട് കുടിയേറ്റ തൊഴിലാളികൾക്ക് പരിക്കേറ്റു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 01, 2024, 09:05 PM | 0 min read

ശ്രീനഗർ >  ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം. ബുദ്‌ഗാം ജില്ലയിലെ മസഹാമ മേഖലയിൽ രണ്ട് കുടിയേറ്റ തൊഴിലാളികൾക്ക് ഭീകരരുടെ വെടിയേറ്റു. ഉത്തർപ്രദേശിൽ നിന്നുള്ള രണ്ട് കുടിയേറ്റ തൊഴിലാളികൾക്കാണ് വെടിയേറ്റത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കശ്മീർ താഴ്‌വരയിൽ കുടിയേറ്റ തൊഴിലാളികൾക്ക് നേരെ നടക്കുന്ന നാലാമത്തെ ആക്രമണമാണിത്.

സെൻട്രൽ കശ്മീരിലെ മഗാമിലെ മഴമ മേഖലയിൽ ജോലിചെയ്യുകയായിരുന്ന സഞ്ജയ്, ഉസ്മാൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെന്നും അപകടനില തരണം ചെയ്തതായും പോലീസ് അറിയിച്ചു.  ആക്രമണം നടന്ന ഉടൻ തന്നെ പോലീസും സുരക്ഷാ സേനയും അക്രമികൾക്കായി തിരച്ചിൽ ആരംഭിച്ചു.

ഒക്‌ടോബർ 20-ന് ഗന്ദർബാൽ ജില്ലയിലെ ടണൽ നിർമ്മാണം നടക്കുന്ന സ്ഥലത്ത് ഡോക്ടറും ബീഹാറിൽ നിന്നുള്ള രണ്ട് തൊഴിലാളികളും ഉൾപ്പെടെ ഏഴ് പേരെ തീവ്രവാദികൾ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. ഒക്‌ടോബർ 24ന് ഗുൽമാർഗിൽ നിന്ന് 12 കിലോമീറ്റർ അകലെ നിയന്ത്രണ രേഖയ്‌ക്ക് (എൽഒസി) സമീപമുള്ള ബോട്ടപതാരിയിൽ ഭീകരർ സൈനിക വാഹനത്തിനുനേരെ പതിയിരുന്ന് നടത്തിയ ആക്രമണത്തിൽ മൂന്ന് സൈനികരും രണ്ട് സൈനിക പോർട്ടർമാരും കൊല്ലപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Home