ad
Deshabhimani

മണ്ണിടിച്ചിലിന്റെ ഉത്തരവാദിത്തം കൊങ്കൺ റെയിൽവേയ്ക്ക്: മന്ത്രി പി കെ ബഷീർ

MEPPADI LANDSLIDES.JPG
വെബ് ഡെസ്ക്

Published on Jul 07, 2026, 02:42 PM | 1 min read

തിരുവനന്തപുരം: വയനാട് മേപ്പാടിയിലുണ്ടായ മണ്ണിടിച്ചിലിൻ്റെ ഉത്തരവാദിത്തം തുരങ്ക നിർമാണ കമ്പനിയായ കൊങ്കൺ റെയിൽവേക്കെന്ന് പൊതുമരാമത്ത് മന്ത്രി പി കെ ബഷീർ. മണ്ണിടിച്ചിലിൽ പിഡബ്ല്യുഡിയെ കുറ്റം പറയരുത്, പിഡബ്ല്യുഡി ഇതിൻ്റെ ഭാഗമല്ല. എല്ലാ അനുമതിയും നൽകിയത് കേന്ദ്ര പരിസ്ഥിതി മന്ത്രാലയമാണെന്നും പി കെ ബഷീർ പറഞ്ഞു.


തുരങ്കപാത നിർമാണവുമായി ബന്ധപ്പെട്ട് അശാസ്ത്രീയമായി മണ്ണ് കൂട്ടിയിട്ടതാണു വലിയ ദുരന്തത്തിനു കാരണമായതെന്ന് കൃഷിമന്ത്രി ടി സിദ്ദിഖും പറഞ്ഞു. മനുഷ്യനിർമിത ദുരന്തമാണിതെന്നും മണ്ണിടിച്ചിൽ അല്ലെന്നും മണ്ണു കൂട്ടിയിട്ടതാണ് പ്രശ്നങ്ങൾക്കു കാരണമായതെന്നും മന്ത്രി പറഞ്ഞു.


മണ്ണിടിച്ചിലിൽപ്പെട്ട് ഒരാൾ മരിച്ചു. അപകടത്തിൽ നിന്ന് രക്ഷപ്പെടുത്തിയ ഏഴുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏഴുപേരെ കാണാതായതായും വിവരം. രണ്ടു ദിവസമായി പെയ്യുന്ന കനത്ത മഴയെത്തുടർന്ന് കള്ളാടി മീനാക്ഷി പാലത്തിനടുത്താണ് മണ്ണിടിച്ചിലുണ്ടായത്. നിർമാണം നടക്കുന്ന ഭാഗത്തിന് സമീപത്തെ മണ്ണെടുത്ത പ്രദേശത്തുനിന്ന് വലിയ തോതിൽ മണ്ണ് റോഡിലേക്ക് പതിക്കുകയായിരുന്നു. മണ്ണിടിച്ചിലിനെ തുടർന്ന് വാഹനങ്ങൾ കുടുങ്ങുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു.


കാണാതായവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. എൻഡിആർഎഫ്, പൊലീസ്, ഫയർഫോഴ്‌സ്, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. പ്രദേശത്ത് മഴ തുടരുന്നതിനാൽ രക്ഷാപ്രവർത്തനം വെല്ലുവിളിയേറിയ സാഹചര്യത്തിലാണ് നടക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home